ബൈക്ക് മോഷണസംഘം: അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും
കൊല്ലം ∙ ബൈക്ക് മോഷണക്കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങിയ കൊല്ലം പിണയ്ക്കൽ തൊടിയിൽ വീട്ടിൽ അനസ്, കരിക്കോട് സാരഥി നഗർ-52 ഫാത്തിമ മൻസിലിൽ ഷഹാൽ എന്നിവരെയാണ് ഈസ്റ്റ് പൊലീസ് സംഘം ചോദ്യം ചെയ്യുന്നത്.വാഹന മോഷണത്തിലെ അന്തർസംസ്ഥാന ബന്ധങ്ങൾ
കൊല്ലം ∙ ബൈക്ക് മോഷണക്കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങിയ കൊല്ലം പിണയ്ക്കൽ തൊടിയിൽ വീട്ടിൽ അനസ്, കരിക്കോട് സാരഥി നഗർ-52 ഫാത്തിമ മൻസിലിൽ ഷഹാൽ എന്നിവരെയാണ് ഈസ്റ്റ് പൊലീസ് സംഘം ചോദ്യം ചെയ്യുന്നത്.വാഹന മോഷണത്തിലെ അന്തർസംസ്ഥാന ബന്ധങ്ങൾ
കൊല്ലം ∙ ബൈക്ക് മോഷണക്കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങിയ കൊല്ലം പിണയ്ക്കൽ തൊടിയിൽ വീട്ടിൽ അനസ്, കരിക്കോട് സാരഥി നഗർ-52 ഫാത്തിമ മൻസിലിൽ ഷഹാൽ എന്നിവരെയാണ് ഈസ്റ്റ് പൊലീസ് സംഘം ചോദ്യം ചെയ്യുന്നത്.വാഹന മോഷണത്തിലെ അന്തർസംസ്ഥാന ബന്ധങ്ങൾ
കൊല്ലം ∙ ബൈക്ക് മോഷണക്കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങിയ കൊല്ലം പിണയ്ക്കൽ തൊടിയിൽ വീട്ടിൽ അനസ്, കരിക്കോട് സാരഥി നഗർ-52 ഫാത്തിമ മൻസിലിൽ ഷഹാൽ എന്നിവരെയാണ് ഈസ്റ്റ് പൊലീസ് സംഘം ചോദ്യം ചെയ്യുന്നത്. വാഹന മോഷണത്തിലെ അന്തർസംസ്ഥാന ബന്ധങ്ങൾ അടക്കം വിശദമായി പരിശോധിക്കുകയാണെന്നു പൊലീസ് പറഞ്ഞു. കേസിലെ മറ്റു പ്രതികളായ ഓയൂർ റാഷിന മൻസിലിൽ റാഷിദ്, വാളത്തുംഗൽ വയലിൽ പുത്തൻവീട്ടിൽ നൗഷാദ്, ഉമയനല്ലൂർ അടിക്കാട്ടുവിള പുത്തൻ വീട്ടിൽ സലീം, തമിഴ്‌നാട് സ്വദേശികളായ കതിരേശൻ, കുമാർ (കുള്ളൻ കുമാർ) എന്നിവരെ നാളെ കസ്റ്റഡിയിൽ വാങ്ങും.
പ്രതികൾ എല്ലാവരെയും ഒരുമിച്ച് ഇരുത്തി തിങ്കളാഴ്ച വിശദമായി ചോദ്യം ചെയ്യാനാണു പൊലീസിന്റെ ശ്രമം . അനസ്, ഷഹാൽ എന്നിവരുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കും. അതുകൊണ്ട് തന്നെ പരമാവധി തിങ്കളാഴ്ച തന്നെ മറ്റു പ്രതികളെ കൂടി കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചു വിശദമായ തെളിവെടുപ്പ് നടത്തി, പ്രതികളെ തിരികെ ഒരുമിച്ചു കോടതിയിൽ ഹാജരാക്കാനാണു പൊലീസ് ശ്രമം.