കോട്ടയം ∙ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയുടെ നേരെ തോക്കുചൂണ്ടി കവർച്ചശ്രമം. വീട്ടമ്മ ബഹളംവച്ചതോടെ മോഷ്ടാവ് സമീപത്തെ മതിൽ ചാടി ബൈക്കിൽ കടന്നുകളഞ്ഞു. പൊലീസ് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ആറോടെ ചിങ്ങവനത്താണ് സംഭവം. രാവിലെ ഉണർന്ന് അടുക്കള വാതിൽ തുറന്നിട്ട്

കോട്ടയം ∙ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയുടെ നേരെ തോക്കുചൂണ്ടി കവർച്ചശ്രമം. വീട്ടമ്മ ബഹളംവച്ചതോടെ മോഷ്ടാവ് സമീപത്തെ മതിൽ ചാടി ബൈക്കിൽ കടന്നുകളഞ്ഞു. പൊലീസ് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ആറോടെ ചിങ്ങവനത്താണ് സംഭവം. രാവിലെ ഉണർന്ന് അടുക്കള വാതിൽ തുറന്നിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയുടെ നേരെ തോക്കുചൂണ്ടി കവർച്ചശ്രമം. വീട്ടമ്മ ബഹളംവച്ചതോടെ മോഷ്ടാവ് സമീപത്തെ മതിൽ ചാടി ബൈക്കിൽ കടന്നുകളഞ്ഞു. പൊലീസ് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ആറോടെ ചിങ്ങവനത്താണ് സംഭവം. രാവിലെ ഉണർന്ന് അടുക്കള വാതിൽ തുറന്നിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയുടെ നേരെ തോക്കുചൂണ്ടി കവർച്ചശ്രമം. വീട്ടമ്മ ബഹളംവച്ചതോടെ മോഷ്ടാവ് സമീപത്തെ മതിൽ ചാടി ബൈക്കിൽ കടന്നുകളഞ്ഞു. പൊലീസ് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ആറോടെ ചിങ്ങവനത്താണ് സംഭവം. രാവിലെ ഉണർന്ന് അടുക്കള വാതിൽ തുറന്നിട്ട് കാപ്പിയുണ്ടാക്കിയ ശേഷം തിരിഞ്ഞപ്പോഴാണ് അടുക്കളയിൽ ഒരാൾ നിൽക്കുന്നതു കണ്ടതെന്നു വീട്ടമ്മ പറയുന്നു.

തോക്കു ചൂണ്ടിയതോടെ ബഹളംവച്ചു. ഇതോടെ മോഷ്ടാവ് സമീപത്തെ മതിൽ ചാടിക്കടന്നു ബൈക്കിൽ കടന്നുകളയുകയായിരുന്നു.  കറുത്ത ടി–ഷർട്ടും കാവിമുണ്ടും ധരിച്ചിരുന്ന ആൾ തലയിൽ തൊപ്പിവച്ചിരുന്നു. മുഖം മറച്ചിരുന്നതിനാൽ ആരാണെന്നു തിരിച്ചറിയാനായില്ലെന്നു സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസിന് വീട്ടമ്മ മൊഴിനൽകി. അതേസമയം, സംഭവം സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നു ചിങ്ങവനം പൊലീസ് പറഞ്ഞു. മോഷ്ടാവിന്റെ കയ്യിൽ ഉണ്ടായിരുന്നതു തോക്കാണോ എന്നതു സംബന്ധിച്ച് വ്യക്തതയില്ലെന്നും പൊലീസ് പറഞ്ഞു.

ADVERTISEMENT