കൊച്ചുകുഞ്ഞിന്റെ ചികിത്സാനിധിയിലേക്ക് സഹായമഭ്യർഥിച്ച് എത്തി യുവാക്കൾ, ആട്ടിൻകുട്ടിയെ നൽകി വീട്ടമ്മ
മുണ്ടക്കയം ∙ കൊച്ചുകുട്ടിയുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യർഥിച്ച് എത്തിയ യുവാക്കൾക്കു തന്റെ പൊന്നോമനയായ ആട്ടിൻകുട്ടിയെ നൽകി വീട്ടമ്മ. അസ്ന അബീസ് എന്ന കുരുന്നിന്റെ ചികിത്സാ സഹായ ധനസമാഹരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്തിന്റെ 21 വാർഡുകളിലും ആക്രി സംഭരണം നടത്തിയിരുന്നു.
മുണ്ടക്കയം ∙ കൊച്ചുകുട്ടിയുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യർഥിച്ച് എത്തിയ യുവാക്കൾക്കു തന്റെ പൊന്നോമനയായ ആട്ടിൻകുട്ടിയെ നൽകി വീട്ടമ്മ. അസ്ന അബീസ് എന്ന കുരുന്നിന്റെ ചികിത്സാ സഹായ ധനസമാഹരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്തിന്റെ 21 വാർഡുകളിലും ആക്രി സംഭരണം നടത്തിയിരുന്നു.
മുണ്ടക്കയം ∙ കൊച്ചുകുട്ടിയുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യർഥിച്ച് എത്തിയ യുവാക്കൾക്കു തന്റെ പൊന്നോമനയായ ആട്ടിൻകുട്ടിയെ നൽകി വീട്ടമ്മ. അസ്ന അബീസ് എന്ന കുരുന്നിന്റെ ചികിത്സാ സഹായ ധനസമാഹരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്തിന്റെ 21 വാർഡുകളിലും ആക്രി സംഭരണം നടത്തിയിരുന്നു.
മുണ്ടക്കയം ∙ കൊച്ചുകുട്ടിയുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യർഥിച്ച് എത്തിയ യുവാക്കൾക്കു തന്റെ പൊന്നോമനയായ ആട്ടിൻകുട്ടിയെ നൽകി വീട്ടമ്മ. അസ്ന അബീസ് എന്ന കുരുന്നിന്റെ ചികിത്സാ സഹായ ധനസമാഹരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്തിന്റെ 21 വാർഡുകളിലും ആക്രി സംഭരണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പുഞ്ചവയലിൽ എത്തിയപ്പോഴാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വീട്ടമ്മ തന്റെ ആടിനെ നൽകിയത്.
ഡിവൈഎഫ്ഐ ഭാരവാഹികളായ ഹരിലാൽ, കെ.ടി.സുമേഷ്, ഷെമീന റഫീഖ്, കെ.ടി.എബിൻ, രജീന്ദ്രൻ എന്നിവർ ആടിനെ ഏറ്റുവാങ്ങി. ബീറ്റാതലസീമിയ മേജർ എന്ന അപൂർവ രോഗം ബാധിച്ച ഏഴ് വയസ്സുകാരി അസ്നയുടെ ശസ്ത്രക്രിയ നടത്തുന്നതിന് 40 ലക്ഷം രൂപയാണു വേണ്ടത്. കഴിഞ്ഞ ഒരാഴ്ചയായി ഇൗ തുക കണ്ടെത്താനുള്ള ശ്രമത്തിൽ ധനശേഖരണം നടത്തുന്നുണ്ട്. വിവിധ സംഘടനകൾ, പഞ്ചായത്തിലെ വാർഡുകൾ, യുവജന കൂട്ടായ്മകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങി വിവിധ തലങ്ങളിലായാണിത്.