വീട് അടച്ചു പോകുമ്പോൾ ശ്രദ്ധിക്കണേ, സ്ഥാപനങ്ങളിലും സുരക്ഷ വേണം: പൊലീസ് പറയുന്നു
കുറവിലങ്ങാട് ∙മഴയുടെ കരുത്ത് വർധിച്ചതോടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മോഷണത്തിനെതിരെ ജാഗ്രത വേണമെന്നും പൊലീസ്. വീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷ വേണം. രാത്രി പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് പോലെയുള്ള സ്ഥാപനങ്ങളിൽ പ്രത്യേക ജാഗ്രത വേണം.വീടുകളിൽ പാര, തൂമ്പ, കൈക്കോട്ട്, വെട്ടുകത്തി എന്നിവ
കുറവിലങ്ങാട് ∙മഴയുടെ കരുത്ത് വർധിച്ചതോടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മോഷണത്തിനെതിരെ ജാഗ്രത വേണമെന്നും പൊലീസ്. വീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷ വേണം. രാത്രി പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് പോലെയുള്ള സ്ഥാപനങ്ങളിൽ പ്രത്യേക ജാഗ്രത വേണം.വീടുകളിൽ പാര, തൂമ്പ, കൈക്കോട്ട്, വെട്ടുകത്തി എന്നിവ
കുറവിലങ്ങാട് ∙മഴയുടെ കരുത്ത് വർധിച്ചതോടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മോഷണത്തിനെതിരെ ജാഗ്രത വേണമെന്നും പൊലീസ്. വീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷ വേണം. രാത്രി പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് പോലെയുള്ള സ്ഥാപനങ്ങളിൽ പ്രത്യേക ജാഗ്രത വേണം.വീടുകളിൽ പാര, തൂമ്പ, കൈക്കോട്ട്, വെട്ടുകത്തി എന്നിവ
കുറവിലങ്ങാട് ∙മഴയുടെ കരുത്ത് വർധിച്ചതോടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മോഷണത്തിനെതിരെ ജാഗ്രത വേണമെന്നും പൊലീസ്. വീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷ വേണം. രാത്രി പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് പോലെയുള്ള സ്ഥാപനങ്ങളിൽ പ്രത്യേക ജാഗ്രത വേണം.വീടുകളിൽ പാര, തൂമ്പ, കൈക്കോട്ട്, വെട്ടുകത്തി എന്നിവ വീടിനുള്ളിലോ സുരക്ഷിത സ്ഥാനത്തോ സൂക്ഷിക്കണം. രാത്രി മുന്നിലും പിന്നിലുമുള്ള വിളക്കുകൾ തെളിയിക്കണം. പുറത്തു പോകുമ്പോൾ അയൽവാസികളോടും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലും അറിയിക്കണം.
വീട് അടച്ചു പോകുമ്പോൾ പണം, സ്വർണം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ അവിടെ സൂക്ഷിക്കരുത്.വീടിന്റെ താക്കോൽ വരാന്തയിലോ ചെടിച്ചട്ടിയിലോ സൂക്ഷിക്കരുത്. കൈയിൽ കരുതുകയോ അടുത്തുള്ളവരെ ഏൽപ്പിക്കുകയോ ചെയ്യണം. പകൽ അപരിചിതരായ ആളുകൾ വന്നാൽ വീടിനകത്ത് പ്രവേശിപ്പിക്കരുത്. ആഭരണങ്ങൾ കൂടുതൽ ധരിച്ച് ആളുകളെ കാണിക്കരുത്. വീടിന് പിൻവശത്ത് മരങ്ങളോ കുറ്റിച്ചെടികളോ ഉണ്ടെങ്കിൽ വെട്ടിമാറ്റി വൃത്തിയാക്കണമെന്നും പൊലീസ് നിർദേശിക്കുന്നു.