കോട്ടയം ∙ പൂവന്തുരുത്ത് വ്യവസായമേഖലയിൽ സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരൻ അതിഥിത്തൊഴിലാളിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കങ്ങഴ കടയനിക്കാട് മാലേപ്പറമ്പിൽ ജോസ് കുര്യൻ (57) ആണ് ജോലിക്കിടെ കൊല്ലപ്പെട്ടത്. പ്രതി അസം ലഖിംപുർ സ്വദേശി മനോജ് ബറുവയെ (27) നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. കമ്പനിവളപ്പിൽ

കോട്ടയം ∙ പൂവന്തുരുത്ത് വ്യവസായമേഖലയിൽ സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരൻ അതിഥിത്തൊഴിലാളിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കങ്ങഴ കടയനിക്കാട് മാലേപ്പറമ്പിൽ ജോസ് കുര്യൻ (57) ആണ് ജോലിക്കിടെ കൊല്ലപ്പെട്ടത്. പ്രതി അസം ലഖിംപുർ സ്വദേശി മനോജ് ബറുവയെ (27) നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. കമ്പനിവളപ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പൂവന്തുരുത്ത് വ്യവസായമേഖലയിൽ സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരൻ അതിഥിത്തൊഴിലാളിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കങ്ങഴ കടയനിക്കാട് മാലേപ്പറമ്പിൽ ജോസ് കുര്യൻ (57) ആണ് ജോലിക്കിടെ കൊല്ലപ്പെട്ടത്. പ്രതി അസം ലഖിംപുർ സ്വദേശി മനോജ് ബറുവയെ (27) നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. കമ്പനിവളപ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പൂവന്തുരുത്ത് വ്യവസായമേഖലയിൽ സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരൻ അതിഥിത്തൊഴിലാളിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കങ്ങഴ കടയനിക്കാട് മാലേപ്പറമ്പിൽ ജോസ് കുര്യൻ (57) ആണ് ജോലിക്കിടെ കൊല്ലപ്പെട്ടത്. പ്രതി അസം ലഖിംപുർ സ്വദേശി മനോജ് ബറുവയെ (27) നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. കമ്പനിവളപ്പിൽ അതിക്രമിച്ചു കടക്കാനുള്ള പ്രതിയുടെ ശ്രമം തടഞ്ഞ ജോസ് കുര്യനെ കമ്പിവടിയും സിമന്റ് കട്ടയും കൊണ്ട് അടിച്ചും ഇടിച്ചുമാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ 6.30ന് ആണു സംഭവം.

കൊല്ലപ്പെട്ട ജോസ് കുര്യൻ

മറ്റൊരു കമ്പനിയിൽ ജോലിക്കായി അസമിൽ നിന്നു ശനിയാഴ്ച രാത്രിയാണു മനോജ് പൂവന്തുരുത്തിലെത്തിയത്. ലേബർ ക്യാംപിലെത്തിയ മനോജ് അവിടത്തെ താമസക്കാരുമായി വഴക്കിട്ട് ഞായറാഴ്ച രാത്രി ഇറങ്ങിപ്പോയെന്നു പൊലീസ് പറയുന്നു. സമീപത്തെ മറ്റൊരു കമ്പനിയുടെ വളപ്പിനുള്ളിലേക്ക് ഇന്നലെ രാവിലെ ഇയാൾ അനുവാദമില്ലാതെ കയറിച്ചെന്നെന്നും സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ജോസ് തടയാൻ ശ്രമിച്ചെങ്കിലും തള്ളിമാറ്റി അകത്തുകയറിയെന്നും പൊലീസ് പറയുന്നു.

ADVERTISEMENT

തുടർന്നു പ്രതി ജോസിനെ ആക്രമിക്കുകയായിരുന്നു. ഓടിക്കൂടിയവർ ചേർന്നു പ്രതിയെ കെട്ടിയിട്ടു. തുടർന്ന് ഈസ്റ്റ് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ജോസ് സംഭവസ്ഥലത്തുതന്നെ മരിച്ചു. റബർ കർഷകനായിരുന്ന ജോസ് മൂന്നു വർഷം മുൻപാണു സെക്യൂരിറ്റി ജോലിയിൽ ചേർന്നത്. ഭാര്യ: പൊങ്ങന്താനം കട്ടത്തറ ലിസിയാമ്മ. മക്കൾ: ജിൻസ്, ജിൻസി (ആയുർവേദ നഴ്സിങ് വിദ്യാർഥിനി). സംസ്കാരം ഇന്നു രാവിലെ 11നു കടയനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.