മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ ബൈബിൾ പകർത്തിയെഴുതി എൺപതുകാരി ഏലിയാമ്മ
ഉഴവൂർ ∙വിശുദ്ധഗ്രന്ഥം പകർത്തിയെഴുതിയതിന്റെ സന്തോഷത്തിലാണ് ഉഴവൂർ കണ്ണംമാനാൽ ഏലിയാമ്മ ജോൺ. എൺപതാം വയസ്സിൽ മലയാളം, ഇംഗ്ലിഷ്,ഹിന്ദി ഭാഷകളിലാണ് എഴുത്ത്. ബൈബിൾ പകർത്തിയെഴുത്ത് പതിവാണെങ്കിലും 3 ഭാഷകളിൽ അപൂർവമാണ്. 2018 ഏപ്രിൽ 28ന് മലയാളത്തിലുള്ള പകർത്തിയെഴുത്ത് തുടങ്ങി. 11 മാസത്തിനുള്ളിൽ പൂർത്തിയാക്കി.
ഉഴവൂർ ∙വിശുദ്ധഗ്രന്ഥം പകർത്തിയെഴുതിയതിന്റെ സന്തോഷത്തിലാണ് ഉഴവൂർ കണ്ണംമാനാൽ ഏലിയാമ്മ ജോൺ. എൺപതാം വയസ്സിൽ മലയാളം, ഇംഗ്ലിഷ്,ഹിന്ദി ഭാഷകളിലാണ് എഴുത്ത്. ബൈബിൾ പകർത്തിയെഴുത്ത് പതിവാണെങ്കിലും 3 ഭാഷകളിൽ അപൂർവമാണ്. 2018 ഏപ്രിൽ 28ന് മലയാളത്തിലുള്ള പകർത്തിയെഴുത്ത് തുടങ്ങി. 11 മാസത്തിനുള്ളിൽ പൂർത്തിയാക്കി.
ഉഴവൂർ ∙വിശുദ്ധഗ്രന്ഥം പകർത്തിയെഴുതിയതിന്റെ സന്തോഷത്തിലാണ് ഉഴവൂർ കണ്ണംമാനാൽ ഏലിയാമ്മ ജോൺ. എൺപതാം വയസ്സിൽ മലയാളം, ഇംഗ്ലിഷ്,ഹിന്ദി ഭാഷകളിലാണ് എഴുത്ത്. ബൈബിൾ പകർത്തിയെഴുത്ത് പതിവാണെങ്കിലും 3 ഭാഷകളിൽ അപൂർവമാണ്. 2018 ഏപ്രിൽ 28ന് മലയാളത്തിലുള്ള പകർത്തിയെഴുത്ത് തുടങ്ങി. 11 മാസത്തിനുള്ളിൽ പൂർത്തിയാക്കി.
ഉഴവൂർ ∙വിശുദ്ധഗ്രന്ഥം പകർത്തിയെഴുതിയതിന്റെ സന്തോഷത്തിലാണ് ഉഴവൂർ കണ്ണംമാനാൽ ഏലിയാമ്മ ജോൺ. എൺപതാം വയസ്സിൽ മലയാളം, ഇംഗ്ലിഷ്,ഹിന്ദി ഭാഷകളിലാണ് എഴുത്ത്. ബൈബിൾ പകർത്തിയെഴുത്ത് പതിവാണെങ്കിലും 3 ഭാഷകളിൽ അപൂർവമാണ്. 2018 ഏപ്രിൽ 28ന് മലയാളത്തിലുള്ള പകർത്തിയെഴുത്ത് തുടങ്ങി. 11 മാസത്തിനുള്ളിൽ പൂർത്തിയാക്കി. വാക്കർ ഉപയോഗിച്ചാണ് ഏലിയാമ്മയുടെ നടപ്പ്. അനാരോഗ്യത്തെ മറന്നാണ് രചനകൾ. മകൻ സജയ് ജോണിനൊപ്പം ആൽപ്പാറ ഭാഗത്താണു താമസം.
6 വർഷം കൊണ്ടാണ് 3 ഭാഷകളിലെയും എഴുത്ത് പൂർത്തിയാക്കിയത്. ദൈവവിളി പോലെയാണ് എഴുത്ത് ആരംഭിച്ചത്. ഇംഗ്ലിഷിൽ എഴുതാനായിരുന്നു ആദ്യ തീരുമാനം. കോവിഡ് സമയത്താണ് ഈ ആശയം ഉദിച്ചത്. തൂവാനീസ പ്രാർഥനാ കേന്ദ്രത്തിലെ വൈദികൻ സമ്മാനിച്ച ഇംഗ്ലിഷ് ബൈബിൾ ഒന്നര വർഷം കൊണ്ടു പകർത്തിയെഴുതാനായി.മധ്യപ്രദേശിൽ ജോലി ചെയ്തിരുന്ന മകൻ ജയ്‌രാജ് ജോണും ഭാര്യ ജെസിയുമാണ് ഹിന്ദി ഭാഷയിലേക്കുള്ള പകർത്തിയെഴുത്തിനു പ്രേരണയായത്.
എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഏലിയാമ്മ എങ്ങനെയാണ് 3 ഭാഷകളിൽ എഴുതുന്നതെന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ; ‘പഴയ ഏട്ടാം ക്ലാസാണെങ്കിലും ഏഴിലും എട്ടിലും ഹിന്ദി, ഇംഗ്ലിഷ്, കണക്ക് വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയിട്ടുണ്ട്.’ദിവസം 8 മണിക്കൂർ വരെ എഴുത്തിനു ചെലവിട്ടു. ഹിന്ദിയെഴുത്തിനു സമയമേറെയെടുത്തു. 76 ബുക്കുകളും 250 പേനകളും എഴുത്തിനു വേണ്ടിവന്നു. പരേതനായ ജോണാണു ഭർത്താവ്. ജോമണിയാണ് മറ്റൊരു മകൻ. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എംതങ്കച്ചൻ, വൈസ് പ്രസിഡന്റ് ബിനു ജോസ് എന്നിവരുടെ നേതൃത്വത്തിൽ ഏലിയാമ്മയെ ആദരിച്ചു.