മലയിലെത്തിയ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്കു തിരിച്ചുവിട്ടു
നാദാപുരം∙ ആഴ്ചകളായി വാണിമേൽ പൂവത്താംകണ്ടി മലയിൽ കർഷകർക്കും വിളകൾക്കും ഭീഷണിയായി നിന്ന കാട്ടാനക്കൂട്ടത്തെ താമരശ്ശേരി നിന്നെത്തിയ വനം വകുപ്പിന്റെ ദ്രുതകർമ സേന അടങ്ങുന്ന സംഘം കാട്ടിലേക്കു കയറ്റി വിട്ടു. പേര്യ വനത്തിലേക്കാണ് ആനകൾ പ്രവേശിച്ചത്. 4 ആനകൾക്കൊപ്പം ഒരു കുട്ടിയാനയുമുണ്ടായിരുന്നു. അതീവ
നാദാപുരം∙ ആഴ്ചകളായി വാണിമേൽ പൂവത്താംകണ്ടി മലയിൽ കർഷകർക്കും വിളകൾക്കും ഭീഷണിയായി നിന്ന കാട്ടാനക്കൂട്ടത്തെ താമരശ്ശേരി നിന്നെത്തിയ വനം വകുപ്പിന്റെ ദ്രുതകർമ സേന അടങ്ങുന്ന സംഘം കാട്ടിലേക്കു കയറ്റി വിട്ടു. പേര്യ വനത്തിലേക്കാണ് ആനകൾ പ്രവേശിച്ചത്. 4 ആനകൾക്കൊപ്പം ഒരു കുട്ടിയാനയുമുണ്ടായിരുന്നു. അതീവ
നാദാപുരം∙ ആഴ്ചകളായി വാണിമേൽ പൂവത്താംകണ്ടി മലയിൽ കർഷകർക്കും വിളകൾക്കും ഭീഷണിയായി നിന്ന കാട്ടാനക്കൂട്ടത്തെ താമരശ്ശേരി നിന്നെത്തിയ വനം വകുപ്പിന്റെ ദ്രുതകർമ സേന അടങ്ങുന്ന സംഘം കാട്ടിലേക്കു കയറ്റി വിട്ടു. പേര്യ വനത്തിലേക്കാണ് ആനകൾ പ്രവേശിച്ചത്. 4 ആനകൾക്കൊപ്പം ഒരു കുട്ടിയാനയുമുണ്ടായിരുന്നു. അതീവ
നാദാപുരം∙ ആഴ്ചകളായി വാണിമേൽ പൂവത്താംകണ്ടി മലയിൽ കർഷകർക്കും വിളകൾക്കും ഭീഷണിയായി നിന്ന കാട്ടാനക്കൂട്ടത്തെ താമരശ്ശേരി നിന്നെത്തിയ വനം വകുപ്പിന്റെ ദ്രുതകർമ സേന അടങ്ങുന്ന സംഘം കാട്ടിലേക്കു കയറ്റി വിട്ടു. പേര്യ വനത്തിലേക്കാണ് ആനകൾ പ്രവേശിച്ചത്. 4 ആനകൾക്കൊപ്പം ഒരു കുട്ടിയാനയുമുണ്ടായിരുന്നു.
അതീവ ജാഗ്രതയോടെയാണ് നാട്ടുകാരും വിലങ്ങാട്ടെ വനപാലക സംഘവും ദ്രുതകർമ സേനയും ചേർന്ന് ആനകളെ പിന്തുടർന്നത്. കാട്ടിലേക്കു മടങ്ങുന്നതിനിടയിലും കാട്ടാനകൾ പലയിടങ്ങളിലും നാശമുണ്ടാക്കി. ആനകൾ ഉൾവലിഞ്ഞതോടെ ദ്രുതകർമ സേനയും മടങ്ങി. കാട്ടാനക്കൂട്ടം ഇറങ്ങുന്നത് തടയുന്നതിന് അഞ്ചര കി.മീറ്റർ സോളർ ഫെൻസിങ് നിർമിക്കാൻ കരാർ നൽകിയെങ്കിലും പണി തുടങ്ങിയിട്ടില്ല.