മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരിച്ചയാളുടെ മൃതദേഹത്തിൽ പുഴുവരിച്ചതായി പരാതി
കോഴിക്കോട്∙ അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരിച്ചയാളുടെ മൃതദേഹം പുഴുവരിച്ചിരുന്നുവെന്ന് ബന്ധുക്കളുടെ ആരോപണം. പാലക്കാട് അട്ടപ്പാടി പോത്തുപ്പാടി മുരുകന്റെ (60) മരണത്തിലാണ് ബന്ധുക്കളുടെ ആരോപണം. സ്കൂട്ടറിൽ നിന്നു വീണു തലയ്ക്കു പരുക്കേറ്റ നിലയിൽ 17ന് രാത്രി 11.30നാണ്
കോഴിക്കോട്∙ അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരിച്ചയാളുടെ മൃതദേഹം പുഴുവരിച്ചിരുന്നുവെന്ന് ബന്ധുക്കളുടെ ആരോപണം. പാലക്കാട് അട്ടപ്പാടി പോത്തുപ്പാടി മുരുകന്റെ (60) മരണത്തിലാണ് ബന്ധുക്കളുടെ ആരോപണം. സ്കൂട്ടറിൽ നിന്നു വീണു തലയ്ക്കു പരുക്കേറ്റ നിലയിൽ 17ന് രാത്രി 11.30നാണ്
കോഴിക്കോട്∙ അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരിച്ചയാളുടെ മൃതദേഹം പുഴുവരിച്ചിരുന്നുവെന്ന് ബന്ധുക്കളുടെ ആരോപണം. പാലക്കാട് അട്ടപ്പാടി പോത്തുപ്പാടി മുരുകന്റെ (60) മരണത്തിലാണ് ബന്ധുക്കളുടെ ആരോപണം. സ്കൂട്ടറിൽ നിന്നു വീണു തലയ്ക്കു പരുക്കേറ്റ നിലയിൽ 17ന് രാത്രി 11.30നാണ്
കോഴിക്കോട്∙ അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരിച്ചയാളുടെ മൃതദേഹം പുഴുവരിച്ചിരുന്നുവെന്ന് ബന്ധുക്കളുടെ ആരോപണം. പാലക്കാട് അട്ടപ്പാടി പോത്തുപ്പാടി മുരുകന്റെ (60) മരണത്തിലാണ് ബന്ധുക്കളുടെ ആരോപണം. സ്കൂട്ടറിൽ നിന്നു വീണു തലയ്ക്കു പരുക്കേറ്റ നിലയിൽ 17ന് രാത്രി 11.30നാണ് മുരുകനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അബോധാവസ്ഥയിലായിരുന്ന മുരുകൻ െവന്റിലേറ്റർ ഐസിയുവിലായിരുന്നു. 25ന് രാവിലെ മരിച്ചു. ഇൻക്വസ്റ്റ് നടത്തുമ്പോഴാണ് മൃതദേഹത്തിന്റെ കഴുത്തിന് പിന്നിലെ മുറിവിൽ പുഴുവരിച്ചതു കണ്ടതെന്ന് മകൻ എം.സുരേഷ് പറഞ്ഞു. സംഭവത്തിൽ പട്ടികജാതി, പട്ടികവർഗ കമ്മിഷനു പരാതി നൽകും. അതേ സമയം രോഗിക്ക് മികച്ച ചികിത്സയാണ് നൽകിയതെന്നും ബന്ധുക്കൾ ആരോപിക്കുന്ന തരത്തിലുള്ള മുറിവ് ശരീരത്തിൽ ഇല്ലെന്നും മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു.