ഒരു മാസം മുൻപ് ടാർ ചെയ്ത റോഡിൽ കുഴി; ഗർത്തത്തിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ വീഴുന്നു
കൂരാച്ചുണ്ട് ∙ ബാലുശ്ശേരി - കൂരാച്ചുണ്ട് റോഡിൽ ഊളേരി മേഖലയിൽ പൊതുമരാമത്ത് ഒരു മാസം മുൻപു ചെയ്ത ടാറിങ് തകർന്നു കുഴി രൂപപ്പെട്ടു. ഊളേരി ഇറക്കത്തിൽ ഉറവയിൽ നിന്നു വെള്ളം കുത്തിയൊലിച്ചാണു റോഡ് തകരുന്നത്. പ്രധാന പാതയുടെ മധ്യഭാഗത്ത് ഇറക്കത്തിലെ ഗർത്തത്തിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ വീഴുന്നുണ്ട്. നവീകരിച്ച
കൂരാച്ചുണ്ട് ∙ ബാലുശ്ശേരി - കൂരാച്ചുണ്ട് റോഡിൽ ഊളേരി മേഖലയിൽ പൊതുമരാമത്ത് ഒരു മാസം മുൻപു ചെയ്ത ടാറിങ് തകർന്നു കുഴി രൂപപ്പെട്ടു. ഊളേരി ഇറക്കത്തിൽ ഉറവയിൽ നിന്നു വെള്ളം കുത്തിയൊലിച്ചാണു റോഡ് തകരുന്നത്. പ്രധാന പാതയുടെ മധ്യഭാഗത്ത് ഇറക്കത്തിലെ ഗർത്തത്തിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ വീഴുന്നുണ്ട്. നവീകരിച്ച
കൂരാച്ചുണ്ട് ∙ ബാലുശ്ശേരി - കൂരാച്ചുണ്ട് റോഡിൽ ഊളേരി മേഖലയിൽ പൊതുമരാമത്ത് ഒരു മാസം മുൻപു ചെയ്ത ടാറിങ് തകർന്നു കുഴി രൂപപ്പെട്ടു. ഊളേരി ഇറക്കത്തിൽ ഉറവയിൽ നിന്നു വെള്ളം കുത്തിയൊലിച്ചാണു റോഡ് തകരുന്നത്. പ്രധാന പാതയുടെ മധ്യഭാഗത്ത് ഇറക്കത്തിലെ ഗർത്തത്തിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ വീഴുന്നുണ്ട്. നവീകരിച്ച
കൂരാച്ചുണ്ട് ∙ ബാലുശ്ശേരി - കൂരാച്ചുണ്ട് റോഡിൽ ഊളേരി മേഖലയിൽ പൊതുമരാമത്ത് ഒരു മാസം മുൻപു ചെയ്ത ടാറിങ് തകർന്നു കുഴി രൂപപ്പെട്ടു. ഊളേരി ഇറക്കത്തിൽ ഉറവയിൽ നിന്നു വെള്ളം കുത്തിയൊലിച്ചാണു റോഡ് തകരുന്നത്. പ്രധാന പാതയുടെ മധ്യഭാഗത്ത് ഇറക്കത്തിലെ ഗർത്തത്തിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ വീഴുന്നുണ്ട്. നവീകരിച്ച റോഡ് ആയതിനാൽ അമിതവേഗത്തിൽ വരുന്ന വാഹനങ്ങളാണ് കുഴിയിൽ വീഴുന്നത്.
ഈ ഭാഗത്തു മഴക്കാലത്ത് ഉറവയുള്ളതിനാൽ ടാറിങ്ങിനു പകരം കോൺക്രീറ്റ് ചെയ്യണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ കേട്ടില്ലെന്നു പരാതിയുണ്ട്. ഈ മേഖലയിലെ ഓവുചാൽ നിർമാണം അശാസ്ത്രീയമാണെന്നും നാട്ടുകാർ പരാതിപ്പെട്ടു. ഇപ്പോൾ നിർമിച്ച ഓവുചാലിലൂടെ വെള്ളം കാര്യമായി ഒഴുകുന്നില്ല. റോഡരികിലൂടെയാണു വെള്ളം കുത്തിയൊഴുകുന്നത്. പാതയിൽ ഗർത്തം രൂപപ്പെട്ട ഭാഗം അടിയന്തരമായി നവീകരിക്കണമെന്നും ഓവുചാൽ പ്രവൃത്തി പൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.