ഫറോക്ക് ∙ ടിപ്പുക്കോട്ടയിൽ പുരാവസ്തു വകുപ്പ് നടത്തുന്ന ഉത്ഖനനത്തിനിടെ കോട്ടമതിലും ടിപ്പുവിന്റെ ചെമ്പു നാണയവും കണ്ടെത്തി. കോട്ടയുടെ പടിഞ്ഞാറു ഭാഗത്ത് മണ്ണു നീക്കി നടത്തിയ ഉത്ഖനനത്തിനിടെയാണ് ചെങ്കല്ലിൽ നിർമിച്ച കോട്ടമതിൽ കാണപ്പെട്ടത്. ചെങ്കൽ പാറ വെട്ടി രൂപപ്പെടുത്തി അതിനു മുകളിൽ 4 മീറ്റർ ഉയരത്തിലാണ്

ഫറോക്ക് ∙ ടിപ്പുക്കോട്ടയിൽ പുരാവസ്തു വകുപ്പ് നടത്തുന്ന ഉത്ഖനനത്തിനിടെ കോട്ടമതിലും ടിപ്പുവിന്റെ ചെമ്പു നാണയവും കണ്ടെത്തി. കോട്ടയുടെ പടിഞ്ഞാറു ഭാഗത്ത് മണ്ണു നീക്കി നടത്തിയ ഉത്ഖനനത്തിനിടെയാണ് ചെങ്കല്ലിൽ നിർമിച്ച കോട്ടമതിൽ കാണപ്പെട്ടത്. ചെങ്കൽ പാറ വെട്ടി രൂപപ്പെടുത്തി അതിനു മുകളിൽ 4 മീറ്റർ ഉയരത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫറോക്ക് ∙ ടിപ്പുക്കോട്ടയിൽ പുരാവസ്തു വകുപ്പ് നടത്തുന്ന ഉത്ഖനനത്തിനിടെ കോട്ടമതിലും ടിപ്പുവിന്റെ ചെമ്പു നാണയവും കണ്ടെത്തി. കോട്ടയുടെ പടിഞ്ഞാറു ഭാഗത്ത് മണ്ണു നീക്കി നടത്തിയ ഉത്ഖനനത്തിനിടെയാണ് ചെങ്കല്ലിൽ നിർമിച്ച കോട്ടമതിൽ കാണപ്പെട്ടത്. ചെങ്കൽ പാറ വെട്ടി രൂപപ്പെടുത്തി അതിനു മുകളിൽ 4 മീറ്റർ ഉയരത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫറോക്ക് ∙ ടിപ്പുക്കോട്ടയിൽ പുരാവസ്തു വകുപ്പ് നടത്തുന്ന ഉത്ഖനനത്തിനിടെ കോട്ടമതിലും ടിപ്പുവിന്റെ ചെമ്പു നാണയവും കണ്ടെത്തി. കോട്ടയുടെ പടിഞ്ഞാറു ഭാഗത്ത് മണ്ണു നീക്കി നടത്തിയ ഉത്ഖനനത്തിനിടെയാണ് ചെങ്കല്ലിൽ നിർമിച്ച കോട്ടമതിൽ കാണപ്പെട്ടത്. ചെങ്കൽ പാറ വെട്ടി രൂപപ്പെടുത്തി അതിനു മുകളിൽ 4 മീറ്റർ ഉയരത്തിലാണ് മതിൽ നിർമിച്ചിരിക്കുന്നത്. ചെങ്കല്ല് മണ്ണിൽ കെട്ടിപ്പടുത്ത രീതിയിലാണ് നിർമാണം. 10 മീറ്ററോളം നീളത്തിൽ കണ്ടെത്തിയ മതിലിന്റെ ബാക്കി ഭാഗം കണ്ടെത്താൻ പുരാവസ്തു വകുപ്പ് ശ്രമം തുടങ്ങി.

ഫറോക്ക് ടിപ്പുക്കോട്ടയിൽ നിന്നു കണ്ടെത്തിയ ചെമ്പു നാണയം.

കോട്ടയുടെ തെക്കു ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചെമ്പിൽ നിർമിച്ച  നാണയം കണ്ടെത്തിയത്. ഈമാസം ഒന്നിനു പുനരാരംഭിച്ച മൂന്നാംഘട്ട ഉത്ഖനനം നാളെ അവസാനിപ്പിക്കും. ഫീൽഡ് സീസൺ ലൈസൻസ് കാലാവധി കഴിഞ്ഞതിനാലാണ് ഉത്ഖനനം നിർത്തുന്നതെന്നും വീണ്ടും ലൈസൻസിനു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കു അപേക്ഷ സമർപ്പിക്കുമെന്നും പരിശോധനകൾക്കു നേതൃത്വം നൽകുന്ന പുരാവസ്തു വകുപ്പ് ചാർജ് ഓഫിസർ കെ.കൃഷ്ണരാജ് പറഞ്ഞു.

ADVERTISEMENT

കോട്ടയിലെ അവശേഷിപ്പുകളുടെ സംരക്ഷണത്തിനും ഉത്ഖനന സാധ്യത പരിശോധിക്കാനുമുള്ള കോടതി ഉത്തരവ് പ്രകാരം 2020 ഒക്ടോബറിൽ പുരാവസ്തു വകുപ്പ് നേതൃത്വത്തിൽ ഒരു മാസം നീളുന്ന പ്രാഥമിക പര്യവേക്ഷണവും ഉപരിതല സർവേയും നടത്തിയിരുന്നു. അന്നു ജിപിആർ (ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ) ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ കോട്ടപ്രദേശത്ത് പുരാവസ്തുക്കളുടെ സാന്നിധ്യമുള്ള 315 സ്ഥാനങ്ങൾ കണ്ടെത്തുകയുണ്ടായി. പിന്നീട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ലൈസൻസ് ലഭിച്ചതോടെ ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഉത്ഖനനം തുടങ്ങിയത്.

ഫറോക്ക് കോട്ടയിൽ ശേഷിക്കുന്നത്

ADVERTISEMENT

ടിപ്പുവിന്റെ പടയോട്ട കാലത്തിന്റെ ശേഷിപ്പായ ചെങ്കൽ പടികളോട് കൂടിയ ഭീമൻ കിണർ, നാണയ കമ്മട്ടം, ആയുധപ്പുരയുടെ ശേഷിപ്പുകൾ, മഹാശിലായുഗത്തിലെ ഗുഹ, കൊത്തളങ്ങൾ, കോട്ട മതിലുകൾ, കിടങ്ങ്, ചെറു കിണറുകൾ, 20ാം നൂറ്റാണ്ടിൽ പണിത യൂറോപ്യൻ നിർമിത ബംഗ്ലാവ് തുടങ്ങിയ പുരാവശിഷ്ടങ്ങളാണ് ഫറോക്കിലുള്ളത്.

ഉത്ഖനനത്തിൽ കണ്ടെത്തിയത് 

ADVERTISEMENT

ഉത്ഖനനത്തിനിടെ വിവിധ വലുപ്പത്തിലുള്ള 10 വെടിയുണ്ടകൾ, തോക്കിന്റെ തീക്കല്ലുകൾ, വെടിയുണ്ടയുടെ കാട്രിഡ്ജ്, ടിപ്പുവിന്റെ നാണയം, ചെമ്പുനാണയം, നാണയം വാർത്തെടുക്കുന്ന അച്ചിന്റെ ഭാഗങ്ങൾ, ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി വിസിഒ നാണയം, ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നാണയം, ബ്രിട്ടിഷ് ഇന്ത്യ നാണയം, ബ്രിട്ടിഷ് നിർമിത പിഞ്ഞാണ പാത്രക്കഷണങ്ങൾ, ചൈനീസ്–സെലഡൻ പാത്രക്കഷണങ്ങൾ, കൽത്തൂണ്, ആദ്യകാലത്തെ മേച്ചിൽ ഓടുകൾ, ദ്വാരമുള്ള ചരുതക്കല്ല്.