കരിങ്കൽ ഖനനത്തിന് എത്തിച്ച യന്ത്രം കമ്പിളിപ്പാറ മലയിൽനിന്നു മാറ്റി
വാണിമേൽ∙ കമ്പിളിപ്പാറ മലയിൽ കരിങ്കൽ ഖനനത്തിന് വീണ്ടും എത്തിച്ച കൂറ്റൻ ഖനന യന്ത്രം ഒടുവിൽ പ്രദേശത്തു നിന്ന് മാറ്റി. കഴിഞ്ഞ ദിവസം അർധരാത്രിയാണ് വലിയ ലോറിയിൽ ഈ യന്ത്രം തിരികെ കൊണ്ടുപോയത്. വൻകിട ഖനനത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുള്ളതിനിടയിൽ ഇതു രണ്ടാം തവണയാണ് കൂറ്റൻ യന്ത്രം കമ്പിളിപ്പാറയിൽ
വാണിമേൽ∙ കമ്പിളിപ്പാറ മലയിൽ കരിങ്കൽ ഖനനത്തിന് വീണ്ടും എത്തിച്ച കൂറ്റൻ ഖനന യന്ത്രം ഒടുവിൽ പ്രദേശത്തു നിന്ന് മാറ്റി. കഴിഞ്ഞ ദിവസം അർധരാത്രിയാണ് വലിയ ലോറിയിൽ ഈ യന്ത്രം തിരികെ കൊണ്ടുപോയത്. വൻകിട ഖനനത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുള്ളതിനിടയിൽ ഇതു രണ്ടാം തവണയാണ് കൂറ്റൻ യന്ത്രം കമ്പിളിപ്പാറയിൽ
വാണിമേൽ∙ കമ്പിളിപ്പാറ മലയിൽ കരിങ്കൽ ഖനനത്തിന് വീണ്ടും എത്തിച്ച കൂറ്റൻ ഖനന യന്ത്രം ഒടുവിൽ പ്രദേശത്തു നിന്ന് മാറ്റി. കഴിഞ്ഞ ദിവസം അർധരാത്രിയാണ് വലിയ ലോറിയിൽ ഈ യന്ത്രം തിരികെ കൊണ്ടുപോയത്. വൻകിട ഖനനത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുള്ളതിനിടയിൽ ഇതു രണ്ടാം തവണയാണ് കൂറ്റൻ യന്ത്രം കമ്പിളിപ്പാറയിൽ
വാണിമേൽ∙ കമ്പിളിപ്പാറ മലയിൽ കരിങ്കൽ ഖനനത്തിന് വീണ്ടും എത്തിച്ച കൂറ്റൻ ഖനന യന്ത്രം ഒടുവിൽ പ്രദേശത്തു നിന്ന് മാറ്റി. കഴിഞ്ഞ ദിവസം അർധരാത്രിയാണ് വലിയ ലോറിയിൽ ഈ യന്ത്രം തിരികെ കൊണ്ടുപോയത്. വൻകിട ഖനനത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുള്ളതിനിടയിൽ ഇതു രണ്ടാം തവണയാണ് കൂറ്റൻ യന്ത്രം കമ്പിളിപ്പാറയിൽ എത്തിക്കുന്നതും തിരികെ കൊണ്ടു പോകുന്നതും.
ജനുവരി 13ന് ആണ് ഒടുവിൽ ഖനനത്തെ എതിർത്ത് സ്ത്രീകൾ അടക്കം സമരം നടത്തിയത്. കഴിഞ്ഞ നവംബറിൽ ഖനനത്തിനെതിരെ സമരം നടത്തിയ ആദിവാസി വനിതകൾ അടക്കമുള്ളവരെ വളയം പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചിലർക്ക് പൊലീസിന്റെ മർദനമേൽക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. വൻകിട ഖനനത്തിന് വാണിമേൽ പഞ്ചായത്ത് അനുമതി നിഷേധിക്കുകയും യന്ത്രങ്ങൾ സ്ഥലത്തു നിന്നു നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.