ഐസിയു പീഡനക്കേസ്: വിവരാവകാശ അപേക്ഷയ്ക്ക് 2 വിധത്തിൽ മറുപടി
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഐസിയു പീഡനക്കേസിൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് 2 വിധത്തിലുള്ള മറുപടി ലഭിച്ചതായി അതിജീവിത. കഴിഞ്ഞ ഡിസംബർ 6നു നൽകിയ അപേക്ഷയ്ക്ക് പ്രതി എം.എം.ശശീന്ദ്രൻ ആശുപത്രിയിൽ സന്ദർശനം നടത്തുന്നതുമായി ബന്ധപ്പെട്ട് സിസിടിവി റെക്കോർഡ് ലഭ്യമല്ലെന്നും ഡോ. പ്രീതിയുടെ ഔദ്യോഗിക
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഐസിയു പീഡനക്കേസിൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് 2 വിധത്തിലുള്ള മറുപടി ലഭിച്ചതായി അതിജീവിത. കഴിഞ്ഞ ഡിസംബർ 6നു നൽകിയ അപേക്ഷയ്ക്ക് പ്രതി എം.എം.ശശീന്ദ്രൻ ആശുപത്രിയിൽ സന്ദർശനം നടത്തുന്നതുമായി ബന്ധപ്പെട്ട് സിസിടിവി റെക്കോർഡ് ലഭ്യമല്ലെന്നും ഡോ. പ്രീതിയുടെ ഔദ്യോഗിക
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഐസിയു പീഡനക്കേസിൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് 2 വിധത്തിലുള്ള മറുപടി ലഭിച്ചതായി അതിജീവിത. കഴിഞ്ഞ ഡിസംബർ 6നു നൽകിയ അപേക്ഷയ്ക്ക് പ്രതി എം.എം.ശശീന്ദ്രൻ ആശുപത്രിയിൽ സന്ദർശനം നടത്തുന്നതുമായി ബന്ധപ്പെട്ട് സിസിടിവി റെക്കോർഡ് ലഭ്യമല്ലെന്നും ഡോ. പ്രീതിയുടെ ഔദ്യോഗിക
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഐസിയു പീഡനക്കേസിൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് 2 വിധത്തിലുള്ള മറുപടി ലഭിച്ചതായി അതിജീവിത. കഴിഞ്ഞ ഡിസംബർ 6നു നൽകിയ അപേക്ഷയ്ക്ക് പ്രതി എം.എം.ശശീന്ദ്രൻ ആശുപത്രിയിൽ സന്ദർശനം നടത്തുന്നതുമായി ബന്ധപ്പെട്ട് സിസിടിവി റെക്കോർഡ് ലഭ്യമല്ലെന്നും ഡോ. പ്രീതിയുടെ ഔദ്യോഗിക തസ്തിക ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ റസിഡന്റ് ആണെന്നുമാണ് 12ന് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ നൽകിയ മറുപടിയിൽ അറിയിച്ചിരിക്കുന്നത്. അതേദിവസം പ്രിൻസിപ്പൽ നൽകിയ മറുപടിയിൽ ഡിസംബർ 14ന് നൽകിയ അപ്പീൽ അപേക്ഷയിലെ വിഷയവും കത്തിലെ വിഷയവും പൊരുത്തപ്പെടാത്തതിനാൽ കാര്യങ്ങൾ വ്യക്തമാക്കി മറ്റൊരു അപേക്ഷ സമർപ്പിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതെല്ലാം വ്യക്തമാക്കി ഉടനെ മറുപടി നൽകുമെന്നും കൂടാതെ ആരോഗ്യമന്ത്രിയെ നേരിട്ടു കണ്ട് വിവരങ്ങൾ ധരിപ്പിക്കുമെന്നും അതിജീവിത പറഞ്ഞു.