തിരയിൽപെട്ട് വള്ളം മറിഞ്ഞു; നാലു വലകൾ ഒഴുകിപ്പോയി, രണ്ടു മെഷീനുകൾ തകരാറിലായി
പയ്യോളി∙ അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് പടിഞ്ഞാറ് കടലിൽ ശക്തമായ തിരയിൽ പെട്ട് ഫൈബർ വള്ളം മറിഞ്ഞു. കൊയിലാണ്ടി ഹാർബറിൽ നിന്നു മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളമാണു മറിഞ്ഞത്. കൊയിലാണ്ടി ഏഴുകുടിക്കൽ പുതിയപുരയിൽ അരുണിന്റെ ഉടമസ്ഥതയിലുള്ള വാരണാസി എന്ന വള്ളത്തിൽ തൊഴിലാളികളായ അഭിലാഷ്, ചന്ദ്രൻ, നിഖിൽ
പയ്യോളി∙ അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് പടിഞ്ഞാറ് കടലിൽ ശക്തമായ തിരയിൽ പെട്ട് ഫൈബർ വള്ളം മറിഞ്ഞു. കൊയിലാണ്ടി ഹാർബറിൽ നിന്നു മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളമാണു മറിഞ്ഞത്. കൊയിലാണ്ടി ഏഴുകുടിക്കൽ പുതിയപുരയിൽ അരുണിന്റെ ഉടമസ്ഥതയിലുള്ള വാരണാസി എന്ന വള്ളത്തിൽ തൊഴിലാളികളായ അഭിലാഷ്, ചന്ദ്രൻ, നിഖിൽ
പയ്യോളി∙ അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് പടിഞ്ഞാറ് കടലിൽ ശക്തമായ തിരയിൽ പെട്ട് ഫൈബർ വള്ളം മറിഞ്ഞു. കൊയിലാണ്ടി ഹാർബറിൽ നിന്നു മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളമാണു മറിഞ്ഞത്. കൊയിലാണ്ടി ഏഴുകുടിക്കൽ പുതിയപുരയിൽ അരുണിന്റെ ഉടമസ്ഥതയിലുള്ള വാരണാസി എന്ന വള്ളത്തിൽ തൊഴിലാളികളായ അഭിലാഷ്, ചന്ദ്രൻ, നിഖിൽ
പയ്യോളി∙ അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് പടിഞ്ഞാറ് കടലിൽ ശക്തമായ തിരയിൽ പെട്ട് ഫൈബർ വള്ളം മറിഞ്ഞു. കൊയിലാണ്ടി ഹാർബറിൽ നിന്നു മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളമാണു മറിഞ്ഞത്. കൊയിലാണ്ടി ഏഴുകുടിക്കൽ പുതിയപുരയിൽ അരുണിന്റെ ഉടമസ്ഥതയിലുള്ള വാരണാസി എന്ന വള്ളത്തിൽ തൊഴിലാളികളായ അഭിലാഷ്, ചന്ദ്രൻ, നിഖിൽ ഉൾപ്പെടെ നാലു പേരാണ് ഉണ്ടായിരുന്നത്. നാലു വലകൾ ഒഴുകിപ്പോയി.
രണ്ട് മെഷീനുകളും തകരാറിലായി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു.പ്രഭാത സവാരിക്കിറങ്ങിയ റിട്ട. ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫിസർ കെ.ടി.രാജീവൻ, റിട്ട. ഹയർ സെക്കൻഡറി അധ്യാപകൻ പി.ടി.വി.രാജീവൻ എന്നിവർ കടലിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തി.