കനോലി ടൂറിസം കേന്ദ്രത്തിൽ ജങ്കാർ സർവീസ് പുനരാരംഭിച്ചു
നിലമ്പൂർ ∙ വനം വകുപ്പിന്റെ കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ചാലിയാറിൽ ജങ്കാർ സർവീസ് പുനരാരംഭിച്ചു. മഴ കനത്തതിനെത്തുടർന്ന് ജൂൺ 4ന് നിർത്തിയതായിരുന്നു. ലോകത്ത് മനുഷ്യൻ നട്ടുവളർത്തിയതിൽ ഏറ്റവും പഴക്കം ചെന്ന തേക്കുതോട്ടം ആയ കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലം 2018ലെ പ്രളയത്തിൽ തകർന്നിരുന്നു. തുടർന്ന്
നിലമ്പൂർ ∙ വനം വകുപ്പിന്റെ കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ചാലിയാറിൽ ജങ്കാർ സർവീസ് പുനരാരംഭിച്ചു. മഴ കനത്തതിനെത്തുടർന്ന് ജൂൺ 4ന് നിർത്തിയതായിരുന്നു. ലോകത്ത് മനുഷ്യൻ നട്ടുവളർത്തിയതിൽ ഏറ്റവും പഴക്കം ചെന്ന തേക്കുതോട്ടം ആയ കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലം 2018ലെ പ്രളയത്തിൽ തകർന്നിരുന്നു. തുടർന്ന്
നിലമ്പൂർ ∙ വനം വകുപ്പിന്റെ കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ചാലിയാറിൽ ജങ്കാർ സർവീസ് പുനരാരംഭിച്ചു. മഴ കനത്തതിനെത്തുടർന്ന് ജൂൺ 4ന് നിർത്തിയതായിരുന്നു. ലോകത്ത് മനുഷ്യൻ നട്ടുവളർത്തിയതിൽ ഏറ്റവും പഴക്കം ചെന്ന തേക്കുതോട്ടം ആയ കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലം 2018ലെ പ്രളയത്തിൽ തകർന്നിരുന്നു. തുടർന്ന്
നിലമ്പൂർ ∙ വനം വകുപ്പിന്റെ കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ചാലിയാറിൽ ജങ്കാർ സർവീസ് പുനരാരംഭിച്ചു. മഴ കനത്തതിനെത്തുടർന്ന് ജൂൺ 4ന് നിർത്തിയതായിരുന്നു. ലോകത്ത് മനുഷ്യൻ നട്ടുവളർത്തിയതിൽ ഏറ്റവും പഴക്കം ചെന്ന തേക്കുതോട്ടം ആയ കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലം 2018ലെ പ്രളയത്തിൽ തകർന്നിരുന്നു. തുടർന്ന് തോട്ടത്തിലേക്ക് പ്രവേശനം മുടങ്ങി. കഴിഞ്ഞ മാർച്ച് 21ന് തോട്ടത്തിലേക്ക് ജങ്കാർ സർവീസ് തുടങ്ങിയെങ്കിലും 2 മാസത്തിനകം നിർത്തി.
ടൂറിസം കേന്ദ്രത്തിൽ ബയോ റിസോഴ്സ് പാർക്ക് സന്ദർശനം, ജങ്കാർ സർവീസ് എന്നിവയ്ക്ക് മുതിർന്നവർ 80 രൂപ നൽകണം. കുട്ടികൾക്ക് (5 വയസ്സ് മുതൽ 13 വരെ) 35 രൂപ. ബയോ റിസോഴ്സ് പാർക്കിലേക്ക് മുതിർന്നവർ 40, കുട്ടികൾ 15 രൂപ വീതം നൽകണം. അധ്യാപകർക്കൊപ്പം വരുന്ന വിദ്യാർഥികൾക്ക് നിരക്കിൽ ഇളവുണ്ട്.