കുറഞ്ഞ വിലയ്ക്ക് കവർ നിറയെ മീൻ; വള്ളക്കാർക്കു കിട്ടിയത് വല നിറയെ നത്തൽ
താനൂർ ∙ മാനം തെളിഞ്ഞ് മീൻ പിടിക്കാനിറങ്ങിയ വള്ളക്കാർക്കു വല നിറയെ നത്തൽ. കടലിലിറങ്ങിയ നാടൻ വള്ളക്കാർക്കാണ് വാരിക്കോരി നത്തൽ കിട്ടിയത്. ഇതോടെ തുറമുഖവും പരിസരവും സജീവമായി. കച്ചവടക്കാരും വാഹനങ്ങളും നിറഞ്ഞു. വളം, കോഴിത്തീറ്റ എന്നിവയ്ക്കാണ് മുഖ്യമായും മറുനാടുകളിലേക്ക് നത്തൽ കയറ്റുമതി ചെയ്തത്. ഒരു കിലോ
താനൂർ ∙ മാനം തെളിഞ്ഞ് മീൻ പിടിക്കാനിറങ്ങിയ വള്ളക്കാർക്കു വല നിറയെ നത്തൽ. കടലിലിറങ്ങിയ നാടൻ വള്ളക്കാർക്കാണ് വാരിക്കോരി നത്തൽ കിട്ടിയത്. ഇതോടെ തുറമുഖവും പരിസരവും സജീവമായി. കച്ചവടക്കാരും വാഹനങ്ങളും നിറഞ്ഞു. വളം, കോഴിത്തീറ്റ എന്നിവയ്ക്കാണ് മുഖ്യമായും മറുനാടുകളിലേക്ക് നത്തൽ കയറ്റുമതി ചെയ്തത്. ഒരു കിലോ
താനൂർ ∙ മാനം തെളിഞ്ഞ് മീൻ പിടിക്കാനിറങ്ങിയ വള്ളക്കാർക്കു വല നിറയെ നത്തൽ. കടലിലിറങ്ങിയ നാടൻ വള്ളക്കാർക്കാണ് വാരിക്കോരി നത്തൽ കിട്ടിയത്. ഇതോടെ തുറമുഖവും പരിസരവും സജീവമായി. കച്ചവടക്കാരും വാഹനങ്ങളും നിറഞ്ഞു. വളം, കോഴിത്തീറ്റ എന്നിവയ്ക്കാണ് മുഖ്യമായും മറുനാടുകളിലേക്ക് നത്തൽ കയറ്റുമതി ചെയ്തത്. ഒരു കിലോ
താനൂർ ∙ മാനം തെളിഞ്ഞ് മീൻ പിടിക്കാനിറങ്ങിയ വള്ളക്കാർക്കു വല നിറയെ നത്തൽ. കടലിലിറങ്ങിയ നാടൻ വള്ളക്കാർക്കാണ് വാരിക്കോരി നത്തൽ കിട്ടിയത്. ഇതോടെ തുറമുഖവും പരിസരവും സജീവമായി. കച്ചവടക്കാരും വാഹനങ്ങളും നിറഞ്ഞു. വളം, കോഴിത്തീറ്റ എന്നിവയ്ക്കാണ് മുഖ്യമായും മറുനാടുകളിലേക്ക് നത്തൽ കയറ്റുമതി ചെയ്തത്.
ഒരു കിലോ ഗ്രാമിന് വില 20 രൂപ വരെയായി കുറഞ്ഞിരുന്നു. രാവിലെ 70 രൂപയായിരുന്നു. കഴിഞ്ഞ ദിവസം പേരിന് കിട്ടിയ നത്തൽ 150 മുതൽ 200 രൂപയ്ക്ക് വരെയായിരുന്നു വിറ്റത്. വീട്ടാവശ്യത്തിന് നേരിൽ വന്നവർക്ക് കുറഞ്ഞ വിലയ്ക്ക് കവർ നിറയെയും മീൻ കിട്ടി.തുടർച്ചയായി മഴ പെയ്ത് മാനം തെളിഞ്ഞാൽ ചെമ്മീൻ ചാകരയുണ്ടാകുമെന്ന തീരവാസികളുടെ പ്രതീക്ഷ ഇപ്പോഴും സ്വപ്നമായി തുടരുകയാണ്.