പീഡനക്കേസ് പ്രതികളായ 4 പേർ നാടുവിടാനിരിക്കെ അറസ്റ്റിൽ
മലപ്പുറം ∙ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ ഗോവയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിൽ. തിരൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതികളായ 4 പേരെ മലപ്പുറം പൊലീസ് പിടികൂടിയത്. ട്രെയിൻ മാർഗം ഗോവയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കോഡൂർ ഉറുദുനഗർ സ്വദേശികളായ തെക്കുംകര വീട്ടിൽ നൗഷാദ്
മലപ്പുറം ∙ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ ഗോവയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിൽ. തിരൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതികളായ 4 പേരെ മലപ്പുറം പൊലീസ് പിടികൂടിയത്. ട്രെയിൻ മാർഗം ഗോവയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കോഡൂർ ഉറുദുനഗർ സ്വദേശികളായ തെക്കുംകര വീട്ടിൽ നൗഷാദ്
മലപ്പുറം ∙ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ ഗോവയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിൽ. തിരൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതികളായ 4 പേരെ മലപ്പുറം പൊലീസ് പിടികൂടിയത്. ട്രെയിൻ മാർഗം ഗോവയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കോഡൂർ ഉറുദുനഗർ സ്വദേശികളായ തെക്കുംകര വീട്ടിൽ നൗഷാദ്
മലപ്പുറം ∙ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ ഗോവയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിൽ. തിരൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതികളായ 4 പേരെ മലപ്പുറം പൊലീസ് പിടികൂടിയത്. ട്രെയിൻ മാർഗം ഗോവയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കോഡൂർ ഉറുദുനഗർ സ്വദേശികളായ തെക്കുംകര വീട്ടിൽ നൗഷാദ് (38), ഷാജി (35), മുഹമ്മദ് അലി (32), അബൂബക്കർ (64) എന്നിവരെ ആണ് തിരൂർ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്.
സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. ഇയാൾ വിദേശത്തേക്ക് കടന്നതായി പൊലീസ് പറഞ്ഞു. പീഡന വിവരം 10 വയസ്സുകാരി അയൽവാസിയായ സുഹൃത്തിനോടു പറയുകയായിരുന്നു. അവർ മാതാവിനോടും തുടർന്നു ചൈൽഡ് ലൈനിലും വിവരം അറിയിച്ചു. മലപ്പുറം ഡിവൈഎസ്പി പി.അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിൽ വനിതാ എസ്ഐ സന്ധ്യ ദേവി, എഎസ്ഐ രാജേഷ്, ഐ.കെ.ദിനേഷ്, പി.സലീം, കെ.കെ.ജസീർ, ആർ.ഷഹേഷ്, കെ.സിറാജ് എന്നിവരാണു പ്രതികളെ പിടികൂടിയത്.