മുതുകുർശി എളാട്ട് വീട് കുത്തിത്തുറന്ന് മോഷണം: 20 പവൻ നഷ്ടമായി
പെരിന്തൽമണ്ണ∙ ഏലംകുളം മുതുകുർശി എളാടിൽ വീട് കുത്തിത്തുറന്നു മോഷണം. കുന്നത്ത് പറമ്പൻ വാസുദേവന്റെ വീട്ടിലാണു മോഷണം നടന്നത്. 20 പവന്റെ സ്വർണാഭരണങ്ങൾ നഷ്‌ടപ്പെട്ടു. ഞായറാഴ്‌ച പുലർച്ചെ വാസുദേവനും കുടുംബവും എറണാകുളത്തേക്കു പോയതായിരുന്നു. രാത്രി പതിനൊന്നരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു മോഷണ വിവരം
പെരിന്തൽമണ്ണ∙ ഏലംകുളം മുതുകുർശി എളാടിൽ വീട് കുത്തിത്തുറന്നു മോഷണം. കുന്നത്ത് പറമ്പൻ വാസുദേവന്റെ വീട്ടിലാണു മോഷണം നടന്നത്. 20 പവന്റെ സ്വർണാഭരണങ്ങൾ നഷ്‌ടപ്പെട്ടു. ഞായറാഴ്‌ച പുലർച്ചെ വാസുദേവനും കുടുംബവും എറണാകുളത്തേക്കു പോയതായിരുന്നു. രാത്രി പതിനൊന്നരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു മോഷണ വിവരം
പെരിന്തൽമണ്ണ∙ ഏലംകുളം മുതുകുർശി എളാടിൽ വീട് കുത്തിത്തുറന്നു മോഷണം. കുന്നത്ത് പറമ്പൻ വാസുദേവന്റെ വീട്ടിലാണു മോഷണം നടന്നത്. 20 പവന്റെ സ്വർണാഭരണങ്ങൾ നഷ്‌ടപ്പെട്ടു. ഞായറാഴ്‌ച പുലർച്ചെ വാസുദേവനും കുടുംബവും എറണാകുളത്തേക്കു പോയതായിരുന്നു. രാത്രി പതിനൊന്നരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു മോഷണ വിവരം
പെരിന്തൽമണ്ണ∙ ഏലംകുളം മുതുകുർശി എളാടിൽ വീട് കുത്തിത്തുറന്നു മോഷണം. കുന്നത്ത് പറമ്പൻ വാസുദേവന്റെ വീട്ടിലാണു മോഷണം നടന്നത്. 20 പവന്റെ സ്വർണാഭരണങ്ങൾ നഷ്‌ടപ്പെട്ടു. ഞായറാഴ്‌ച പുലർച്ചെ വാസുദേവനും കുടുംബവും എറണാകുളത്തേക്കു പോയതായിരുന്നു. രാത്രി പതിനൊന്നരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്.
വീടിന്റെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകി. പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്തു നിന്നെത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. വാതിൽ തകർക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന ആയുധങ്ങൾ പൊലീസിനു ലഭിച്ചു. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.