വാഹനമിടിച്ച് പരുക്കേറ്റ തള്ളക്കുരങ്ങ് ചത്തു; കുഞ്ഞിന് രക്ഷാപ്രവർത്തകരുടെ തണൽ
മഞ്ചേരി ∙ പെറ്റമ്മ പോയതറിയാതെ അവൻ അമ്മച്ചൂട് തേടി കയ്യിട്ടു പരതി. മൃഗ ചികിത്സാ കേന്ദ്രത്തിലെ മേശപ്പുറത്ത് ചേതനയറ്റു കിടന്ന അമ്മയെ തൊട്ടും തലോടിയും നടന്നു. ഒടുവിൽ തുണി പുതപ്പിച്ച് അമ്മയെ മണ്ണിലേക്ക് എടുത്തപ്പോൾ രക്ഷാപ്രവർത്തകരുടെ കണ്ണിലേക്ക് വേദനയോടെ നോക്കിയത് നൊമ്പരക്കാഴ്ചയായി. ചെങ്ങരയിൽ
മഞ്ചേരി ∙ പെറ്റമ്മ പോയതറിയാതെ അവൻ അമ്മച്ചൂട് തേടി കയ്യിട്ടു പരതി. മൃഗ ചികിത്സാ കേന്ദ്രത്തിലെ മേശപ്പുറത്ത് ചേതനയറ്റു കിടന്ന അമ്മയെ തൊട്ടും തലോടിയും നടന്നു. ഒടുവിൽ തുണി പുതപ്പിച്ച് അമ്മയെ മണ്ണിലേക്ക് എടുത്തപ്പോൾ രക്ഷാപ്രവർത്തകരുടെ കണ്ണിലേക്ക് വേദനയോടെ നോക്കിയത് നൊമ്പരക്കാഴ്ചയായി. ചെങ്ങരയിൽ
മഞ്ചേരി ∙ പെറ്റമ്മ പോയതറിയാതെ അവൻ അമ്മച്ചൂട് തേടി കയ്യിട്ടു പരതി. മൃഗ ചികിത്സാ കേന്ദ്രത്തിലെ മേശപ്പുറത്ത് ചേതനയറ്റു കിടന്ന അമ്മയെ തൊട്ടും തലോടിയും നടന്നു. ഒടുവിൽ തുണി പുതപ്പിച്ച് അമ്മയെ മണ്ണിലേക്ക് എടുത്തപ്പോൾ രക്ഷാപ്രവർത്തകരുടെ കണ്ണിലേക്ക് വേദനയോടെ നോക്കിയത് നൊമ്പരക്കാഴ്ചയായി. ചെങ്ങരയിൽ
മഞ്ചേരി ∙ പെറ്റമ്മ പോയതറിയാതെ അവൻ അമ്മച്ചൂട് തേടി കയ്യിട്ടു പരതി. മൃഗ ചികിത്സാ കേന്ദ്രത്തിലെ മേശപ്പുറത്ത് ചേതനയറ്റു കിടന്ന അമ്മയെ തൊട്ടും തലോടിയും നടന്നു. ഒടുവിൽ തുണി പുതപ്പിച്ച് അമ്മയെ മണ്ണിലേക്ക് എടുത്തപ്പോൾ രക്ഷാപ്രവർത്തകരുടെ കണ്ണിലേക്ക് വേദനയോടെ നോക്കിയത് നൊമ്പരക്കാഴ്ചയായി.
ചെങ്ങരയിൽ വാഹനമിടിച്ചു അബോധാവസ്ഥയിൽ കിടന്ന തള്ളക്കുരങ്ങിനെയും പറ്റിപ്പിടിച്ചു കിടന്ന കുഞ്ഞിനെയും നെല്ലിപ്പറമ്പിലെ ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന അനസ് കുരിക്കളും പയ്യനാട് സിദ്ദീഖുമാണ് കുരങ്ങിനെയും കുഞ്ഞിനെയും ക്ലിനിക്കിൽ എത്തിച്ചത്.
അനസ്തീസിയ നൽകി ശസ്ത്രക്രിയ നടത്താൻ ശ്രമിക്കുന്നതിനിടെ തള്ളക്കുരങ്ങ് കണ്ണടച്ചു. നഗരസഭാ സ്ഥിര സമിതി അധ്യക്ഷൻ യാഷിക് മേച്ചേരി വിവരം വനപാലകരെ അറിയിച്ചു. വനപാലകരെത്തി കുഞ്ഞിനെയും അമ്മയെയും വാഹനത്തിൽ കാട്ടിലേക്ക് എടുത്തു. ഫജർ കാരാശേരി, സാബു കോതാളത്തിൽ, സുഹൈൽ തുറക്കൽ എന്നിവർ അനുഗമിച്ചു.