അരീക്കോട് ∙ കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഊരകം നെല്ലിപറമ്പ് കാവുങ്ങൽപറമ്പിൽ തഫ്‌സീന (33), കൊണ്ടോട്ടി പുളിക്കൽ അമ്പലക്കൽ മുബഷീർ (36) എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.

അരീക്കോട് ∙ കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഊരകം നെല്ലിപറമ്പ് കാവുങ്ങൽപറമ്പിൽ തഫ്‌സീന (33), കൊണ്ടോട്ടി പുളിക്കൽ അമ്പലക്കൽ മുബഷീർ (36) എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരീക്കോട് ∙ കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഊരകം നെല്ലിപറമ്പ് കാവുങ്ങൽപറമ്പിൽ തഫ്‌സീന (33), കൊണ്ടോട്ടി പുളിക്കൽ അമ്പലക്കൽ മുബഷീർ (36) എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരീക്കോട് ∙ കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഊരകം നെല്ലിപറമ്പ് കാവുങ്ങൽപറമ്പിൽ തഫ്‌സീന (33), കൊണ്ടോട്ടി പുളിക്കൽ അമ്പലക്കൽ മുബഷീർ (36) എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. പത്തനാപുരം പള്ളിപ്പടിയിൽ വച്ചു പിടികൂടിയ 31 ഗ്രാം എംഡിഎംഎ ഒന്നര ലക്ഷം രൂപ വില വരുന്നതാണെന്നു പൊലീസ് പറഞ്ഞു. ലഹരി കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.

ബെംഗളൂരുവിൽ നിന്നും ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നു പൊലീസ് പറഞ്ഞു. കുടുംബമായി യാത്ര ചെയ്യുകയാണെന്ന വ്യാജേന ലഹരി കടത്തുകയായിരുന്നു ലക്ഷ്യം. മുൻപ് പലതവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊണ്ടോട്ടി ഡിവൈഎസ്പി എ.എം.സിദ്ദീഖ്, ഇൻസ്‌പെക്ടർ എ.ആദംഖാൻ എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐ ആൽബി തോമസ് വർക്കി, ബിജു, വിനോദ് കുമാർ, ഫാസില, കബീർ എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്.