സ്വർണവേട്ട: പിടികൂടിയത് മിശ്രിതമാക്കിയ സ്വർണം; തിരുവനന്തപുരത്ത് ഒരു കോടി, കോഴിക്കോട്ട് 76 ലക്ഷം
കരിപ്പൂർ(മലപ്പുറം) ∙ കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 76.29 ലക്ഷം രൂപയുടെ സ്വർണം, 12.6 ലക്ഷം രൂപയുടെ വിദേശ കറൻസി, 4.55 ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ, 6 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ എന്നിവ വ്യത്യസ്ത യാത്രക്കാരിൽനിന്നു പിടികൂടി. ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശി മിശ്രിത രൂപത്തിലാക്കി
കരിപ്പൂർ(മലപ്പുറം) ∙ കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 76.29 ലക്ഷം രൂപയുടെ സ്വർണം, 12.6 ലക്ഷം രൂപയുടെ വിദേശ കറൻസി, 4.55 ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ, 6 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ എന്നിവ വ്യത്യസ്ത യാത്രക്കാരിൽനിന്നു പിടികൂടി. ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശി മിശ്രിത രൂപത്തിലാക്കി
കരിപ്പൂർ(മലപ്പുറം) ∙ കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 76.29 ലക്ഷം രൂപയുടെ സ്വർണം, 12.6 ലക്ഷം രൂപയുടെ വിദേശ കറൻസി, 4.55 ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ, 6 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ എന്നിവ വ്യത്യസ്ത യാത്രക്കാരിൽനിന്നു പിടികൂടി. ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശി മിശ്രിത രൂപത്തിലാക്കി
കരിപ്പൂർ(മലപ്പുറം) ∙ കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 76.29 ലക്ഷം രൂപയുടെ സ്വർണം, 12.6 ലക്ഷം രൂപയുടെ വിദേശ കറൻസി, 4.55 ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ, 6 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ എന്നിവ വ്യത്യസ്ത യാത്രക്കാരിൽനിന്നു പിടികൂടി. ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശി മിശ്രിത രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണു കണ്ടെടുത്തത്. 76.29 ലക്ഷം രൂപയുടെ 1.079 കിലോഗ്രാം സ്വർണം ലഭിച്ചതായി കസ്റ്റംസ് അറിയിച്ചു. യാത്രക്കാരനെ അറസ്റ്റ് ചെയ്തു.സൗദിയിലേക്കു പോകാനെത്തിയ കാസർകോട് സ്വദേശി കടത്താൻ ശ്രമിച്ചു 12.6 ലക്ഷം രൂപയ്ക്കു തുല്യമായ സൗദി റിയാൽ പിടികൂടി. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണു കടത്തു കണ്ടെത്തിയത്.
ദുബായിൽനിന്നെത്തിയ കാസർകോട് സ്വദേശിയിൽനിന്ന് 1.1 ലക്ഷം രൂപയുടെ 9780 സിഗരറ്റ് സ്റ്റിക്കുകൾ, ദുബായിൽനിന്നെത്തിയ കോഴിക്കോട് എടച്ചേരി സ്വദേശി കടത്താൻ ശ്രമിച്ച 8000 സിഗരറ്റ് സ്റ്റിക്, 15 ഇ–സിഗരറ്റ് ഉൾപ്പെടെ എന്നിവ ഉൾപ്പെടെ 3.45 ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടി.അബുദാബിയിൽനിന്നെത്തിയ മലപ്പുറം സ്വദേശിയിൽനിന്നാണു മൊബൈൽ ഫോണുകൾ കണ്ടെടുത്തത്. 4 മൊബൈൽ ഫോണുകൾക്ക് 6 ലക്ഷം രൂപ വില കണക്കാക്കുന്നു. എല്ലാ കേസുകളിലും കൂടുതൽ അന്വേഷണം നടക്കുന്നതായി കസ്റ്റംസ് അറിയിച്ചു.