കാടപ്പടിയിൽ മരാമത്ത് റോഡിൽ വെള്ളം നിറഞ്ഞു യാത്രാദുരിതം
തേഞ്ഞിപ്പലം ∙ തുടരെയുള്ള മഴയെ തുടർന്ന് റോഡുകൾ പലതും വെള്ളക്കെട്ടായി.ഇന്നലെ മഴയത്ത് പെരുവള്ളൂർ കാടപ്പടിയിൽ മരാമത്ത് റോഡിൽ വെള്ളം നിറഞ്ഞത് യാത്രക്കാർക്ക് ക്ലേശമായി. വെള്ളത്തിലൂടെ നീന്തേണ്ട ഗതികേടിലായി വാഹനങ്ങൾ.ഗ്രാമീണ റോഡുകൾ പലതും ഇപ്പോൾ ചെളിക്കുളമാണ്. ജല ജീവൻ മിഷൻ പദ്ധതിക്ക് പൈപ്പിടാനായി കീറിയ
തേഞ്ഞിപ്പലം ∙ തുടരെയുള്ള മഴയെ തുടർന്ന് റോഡുകൾ പലതും വെള്ളക്കെട്ടായി.ഇന്നലെ മഴയത്ത് പെരുവള്ളൂർ കാടപ്പടിയിൽ മരാമത്ത് റോഡിൽ വെള്ളം നിറഞ്ഞത് യാത്രക്കാർക്ക് ക്ലേശമായി. വെള്ളത്തിലൂടെ നീന്തേണ്ട ഗതികേടിലായി വാഹനങ്ങൾ.ഗ്രാമീണ റോഡുകൾ പലതും ഇപ്പോൾ ചെളിക്കുളമാണ്. ജല ജീവൻ മിഷൻ പദ്ധതിക്ക് പൈപ്പിടാനായി കീറിയ
തേഞ്ഞിപ്പലം ∙ തുടരെയുള്ള മഴയെ തുടർന്ന് റോഡുകൾ പലതും വെള്ളക്കെട്ടായി.ഇന്നലെ മഴയത്ത് പെരുവള്ളൂർ കാടപ്പടിയിൽ മരാമത്ത് റോഡിൽ വെള്ളം നിറഞ്ഞത് യാത്രക്കാർക്ക് ക്ലേശമായി. വെള്ളത്തിലൂടെ നീന്തേണ്ട ഗതികേടിലായി വാഹനങ്ങൾ.ഗ്രാമീണ റോഡുകൾ പലതും ഇപ്പോൾ ചെളിക്കുളമാണ്. ജല ജീവൻ മിഷൻ പദ്ധതിക്ക് പൈപ്പിടാനായി കീറിയ
തേഞ്ഞിപ്പലം ∙ തുടരെയുള്ള മഴയെ തുടർന്ന് റോഡുകൾ പലതും വെള്ളക്കെട്ടായി. ഇന്നലെ മഴയത്ത് പെരുവള്ളൂർ കാടപ്പടിയിൽ മരാമത്ത് റോഡിൽ വെള്ളം നിറഞ്ഞത് യാത്രക്കാർക്ക് ക്ലേശമായി. വെള്ളത്തിലൂടെ നീന്തേണ്ട ഗതികേടിലായി വാഹനങ്ങൾ. ഗ്രാമീണ റോഡുകൾ പലതും ഇപ്പോൾ ചെളിക്കുളമാണ്. ജല ജീവൻ മിഷൻ പദ്ധതിക്ക് പൈപ്പിടാനായി കീറിയ തേഞ്ഞിപ്പലം, പെരുവള്ളൂർ, ചേലേമ്പ്ര, പള്ളിക്കൽ പഞ്ചായത്തുകളിലെ മിക്ക റോഡുകളും മഴയെ തുടർന്ന് ചെളിയും വെള്ളവും നിറഞ്ഞ് താറുമാറായി കിടപ്പാണ്.
ഗ്രാമീണ റോഡുകൾ പൈപ്പിടാൻ കീറിയത് നന്നാക്കാൻ സർക്കാർ 10 കോടി രൂപ വീതം അനുവദിച്ചിട്ടുണ്ടങ്കിലും മഴക്കാലം കഴിഞ്ഞേ പണി തുടങ്ങാനാകൂ. വാഹനയാത്രയ്ക്കും കാൽനടയ്ക്കും പറ്റാതെയാണ് ഗ്രാമീണ റോഡുകൾ പലതും ഇപ്പോൾ. വേനൽ മഴയ്ക്ക് തന്നെ റോഡ് താറുമാറായ സ്ഥിതിക്ക് മഴക്കാലത്തെ അവസ്ഥ കൂടുതൽ വഷളാകുമെന്ന ശങ്കയിലാണ് പലരും. ഇപ്പോഴത്തെ സാഹചര്യത്തിൽ വിശേഷിച്ചൊന്നും ചെയ്യാനാകാതെ പഞ്ചായത്ത് അധികൃതർ കൈമലർത്തുന്നു. സ്കൂൾ തുറന്നാൽ കുട്ടികളും ചെളിക്കുളമായ റോഡ് വഴി പോകണമെന്നതാണ് രക്ഷിതാക്കളിൽ പലരെയും അലട്ടുന്നത്.