സ്ത്രീകളെ കാണാതാകുന്ന കേസുകൾ അന്വേഷിക്കാൻ വേണം പ്രത്യേക സെൽ
മുംബൈ∙ സ്ത്രീകളെയും പെൺകുട്ടികളെയും കാണാതാകുന്ന കേസുകൾ അന്വേഷിക്കാൻ സംസ്ഥാനത്ത് പ്രത്യേക സെൽ രൂപീകരിക്കാൻ സംസ്ഥാന വനിതാ കമ്മിഷൻ ഡിജിപിയോട് ശുപാർശ ചെയ്തു. കാണാതാകുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചു കത്ത് നൽകിയതെന്ന് വനിതാ കമ്മിഷൻ
മുംബൈ∙ സ്ത്രീകളെയും പെൺകുട്ടികളെയും കാണാതാകുന്ന കേസുകൾ അന്വേഷിക്കാൻ സംസ്ഥാനത്ത് പ്രത്യേക സെൽ രൂപീകരിക്കാൻ സംസ്ഥാന വനിതാ കമ്മിഷൻ ഡിജിപിയോട് ശുപാർശ ചെയ്തു. കാണാതാകുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചു കത്ത് നൽകിയതെന്ന് വനിതാ കമ്മിഷൻ
മുംബൈ∙ സ്ത്രീകളെയും പെൺകുട്ടികളെയും കാണാതാകുന്ന കേസുകൾ അന്വേഷിക്കാൻ സംസ്ഥാനത്ത് പ്രത്യേക സെൽ രൂപീകരിക്കാൻ സംസ്ഥാന വനിതാ കമ്മിഷൻ ഡിജിപിയോട് ശുപാർശ ചെയ്തു. കാണാതാകുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചു കത്ത് നൽകിയതെന്ന് വനിതാ കമ്മിഷൻ
മുംബൈ∙ സ്ത്രീകളെയും പെൺകുട്ടികളെയും കാണാതാകുന്ന കേസുകൾ അന്വേഷിക്കാൻ സംസ്ഥാനത്ത് പ്രത്യേക സെൽ രൂപീകരിക്കാൻ സംസ്ഥാന വനിതാ കമ്മിഷൻ ഡിജിപിയോട് ശുപാർശ ചെയ്തു. കാണാതാകുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചു കത്ത് നൽകിയതെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ രൂപാലി ചകങ്കർ പറഞ്ഞു. ഈ കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘം ആവശ്യമാണ്.
ഇത്തരം സംഭവങ്ങൾ തടയാനുള്ള നടപടിയും ഉണ്ടാകണം. ഒരാളെ കാണാതായ ശേഷം പ്രതിഷേധം ഉയരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ വനിതാ കമ്മിഷൻ ആഗ്രഹിക്കുന്നു- ചകങ്കർ ചൂണ്ടിക്കാട്ടി. വസായ് നിവാസിയായ ശ്രദ്ധ വാൽക്കറിന്റെ കൊലപാതകം ഹൃദയഭേദകമായ സംഭവമാണെന്നും ചകങ്കർ പറഞ്ഞു. കുടുംബത്തിൽ നിന്നു അകന്നു കഴിയുന്ന വിവാഹിതരായ സ്ത്രീകളെ കണ്ടെത്താനും ആവശ്യമെങ്കിൽ അവർക്ക് സംരക്ഷണം നൽകാനും വനിതാ ശിശു ക്ഷേമ മന്ത്രി മംഗൾ പ്രഭാത് ലോധ, കഴിഞ്ഞയാഴ്ച വനിതാ കമ്മിഷനോട് നിർദേശിച്ചിരുന്നു.