ചൂടിനെ ചെറുക്കാൻ കോൾഡ‍് റൂം റെഡി, നടപടി സൂര്യാഘാത സാധ്യത മുന്നിൽക്കണ്ട്; നിർദേശങ്ങൾ ഇങ്ങനെ..
നവിമുംബൈ∙ പൻവേൽ മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ ആരോഗ്യകേന്ദ്രങ്ങളിൽ 5 കോൾഡ‍് റൂമുകൾ സ്ഥാപിച്ചു. സൂര്യാഘാത സാധ്യത മുന്നിൽക്കണ്ടാണ് നടപടി. സൂര്യാഘാതക്കേസുകളിൽ ചികിത്സ ആവശ്യമായവരെ ഉടൻ കൂൾ റൂമുകളിലേക്ക് കൊണ്ടുപോകണം. ഇതിനൊപ്പം ശരീരത്തിലും വസ്ത്രത്തിലും വെള്ളം തളിക്കണം. സൂര്യാഘാതമേറ്റാൽ കഠിനമായ
നവിമുംബൈ∙ പൻവേൽ മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ ആരോഗ്യകേന്ദ്രങ്ങളിൽ 5 കോൾഡ‍് റൂമുകൾ സ്ഥാപിച്ചു. സൂര്യാഘാത സാധ്യത മുന്നിൽക്കണ്ടാണ് നടപടി. സൂര്യാഘാതക്കേസുകളിൽ ചികിത്സ ആവശ്യമായവരെ ഉടൻ കൂൾ റൂമുകളിലേക്ക് കൊണ്ടുപോകണം. ഇതിനൊപ്പം ശരീരത്തിലും വസ്ത്രത്തിലും വെള്ളം തളിക്കണം. സൂര്യാഘാതമേറ്റാൽ കഠിനമായ
നവിമുംബൈ∙ പൻവേൽ മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ ആരോഗ്യകേന്ദ്രങ്ങളിൽ 5 കോൾഡ‍് റൂമുകൾ സ്ഥാപിച്ചു. സൂര്യാഘാത സാധ്യത മുന്നിൽക്കണ്ടാണ് നടപടി. സൂര്യാഘാതക്കേസുകളിൽ ചികിത്സ ആവശ്യമായവരെ ഉടൻ കൂൾ റൂമുകളിലേക്ക് കൊണ്ടുപോകണം. ഇതിനൊപ്പം ശരീരത്തിലും വസ്ത്രത്തിലും വെള്ളം തളിക്കണം. സൂര്യാഘാതമേറ്റാൽ കഠിനമായ
നവിമുംബൈ∙ പൻവേൽ മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ ആരോഗ്യകേന്ദ്രങ്ങളിൽ 5 കോൾഡ‍് റൂമുകൾ സ്ഥാപിച്ചു. സൂര്യാഘാത സാധ്യത മുന്നിൽക്കണ്ടാണ് നടപടി. സൂര്യാഘാതക്കേസുകളിൽ ചികിത്സ ആവശ്യമായവരെ ഉടൻ കൂൾ റൂമുകളിലേക്ക് കൊണ്ടുപോകണം. ഇതിനൊപ്പം ശരീരത്തിലും വസ്ത്രത്തിലും വെള്ളം തളിക്കണം.
സൂര്യാഘാതമേറ്റാൽ കഠിനമായ തലവേദന, ഓക്കാനം, ഛർദി, തലകറക്കം എന്നിവയ്ക്കു സാധ്യതയുണ്ട്. ഭക്ഷണം കഴിച്ചിട്ട് മാത്രമേ പുറത്തിറങ്ങാവൂ. ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിൽ കടുത്ത ചൂട് ഏൽക്കുന്നവിധം പുറത്തുപോകരുത്. ആവശ്യത്തിന് വെള്ളം കയ്യിൽ കരുതണമെന്നും ഇടവിട്ട് വെള്ളം കുടിക്കണമെന്നും ആരോഗ്യകേന്ദ്രം നിർദേശിച്ചു.