കോടതിയിലെ കൊലപാതകം: ആസൂത്രകൻ പിടിയിൽ
ന്യൂഡൽഹി∙ രോഹിണി ജില്ലാ കോടതിയിൽ ഗുണ്ടാത്തലവൻ വെടിയേറ്റു മരിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകനെ പൊലീസ് പിടികൂടി.നീരജ് ബവാന ഗുണ്ടാസംഘത്തിലെ അംഗമായ നവീൻ (31) ആണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഹരിയാനയിലെ റോത്തക്ക് സ്വദേശിയായ ഇയാൾ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബർ
ന്യൂഡൽഹി∙ രോഹിണി ജില്ലാ കോടതിയിൽ ഗുണ്ടാത്തലവൻ വെടിയേറ്റു മരിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകനെ പൊലീസ് പിടികൂടി.നീരജ് ബവാന ഗുണ്ടാസംഘത്തിലെ അംഗമായ നവീൻ (31) ആണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഹരിയാനയിലെ റോത്തക്ക് സ്വദേശിയായ ഇയാൾ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബർ
ന്യൂഡൽഹി∙ രോഹിണി ജില്ലാ കോടതിയിൽ ഗുണ്ടാത്തലവൻ വെടിയേറ്റു മരിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകനെ പൊലീസ് പിടികൂടി.നീരജ് ബവാന ഗുണ്ടാസംഘത്തിലെ അംഗമായ നവീൻ (31) ആണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഹരിയാനയിലെ റോത്തക്ക് സ്വദേശിയായ ഇയാൾ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബർ
ന്യൂഡൽഹി∙ രോഹിണി ജില്ലാ കോടതിയിൽ ഗുണ്ടാത്തലവൻ വെടിയേറ്റു മരിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകനെ പൊലീസ് പിടികൂടി. നീരജ് ബവാന ഗുണ്ടാസംഘത്തിലെ അംഗമായ നവീൻ (31) ആണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഹരിയാനയിലെ റോത്തക്ക് സ്വദേശിയായ ഇയാൾ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബർ 24നാണ് രോഹിണി കോടതിക്കുള്ളിൽ ഗുണ്ടാത്തലവൻ ജിതേന്ദർ ഗോഗി വെടിയേറ്റു മരിച്ചത്.
അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ടു പേരാണ് കൊലപ്പെടുത്തിയത്. പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ പ്രതികൾ രണ്ടുപേരും കൊല്ലപ്പെടുകയും ചെയ്തു. ഭോണ്ട്‍സി ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ അശോക് പ്രധാനെ കൊലപ്പെടുത്താൻ നവീനും സംഘവും ഗൂഢാലോചന നടത്തിയതായി സൂചന ലഭിച്ചെന്നും പൊലീസ് വ്യക്തമാക്കി.