പന്തെടുക്കാൻ ശ്രമിക്കവെ നാലര വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ചു
ചെർപ്പുളശ്ശേരി ∙ കളിക്കുന്നതിനിടെ കിണറിന്റെ ആൾമറയ്ക്കു മുകളിലെ വലയിൽ വീണ പന്തെടുക്കാൻ ശ്രമിച്ച നാലര വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. മേലെ പൊട്ടച്ചിറ മലയിൽ താഴത്തേതിൽ സുബൈർ–ഷമീമ ദമ്പതികളുടെ ഇളയമകൻ മുഹമ്മദ് ഷാമിൽ ആണു മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. ചെമ്മൻകുഴി തബിയാൻ പ്രീ സ്കൂളിലെ എൽകെജി
ചെർപ്പുളശ്ശേരി ∙ കളിക്കുന്നതിനിടെ കിണറിന്റെ ആൾമറയ്ക്കു മുകളിലെ വലയിൽ വീണ പന്തെടുക്കാൻ ശ്രമിച്ച നാലര വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. മേലെ പൊട്ടച്ചിറ മലയിൽ താഴത്തേതിൽ സുബൈർ–ഷമീമ ദമ്പതികളുടെ ഇളയമകൻ മുഹമ്മദ് ഷാമിൽ ആണു മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. ചെമ്മൻകുഴി തബിയാൻ പ്രീ സ്കൂളിലെ എൽകെജി
ചെർപ്പുളശ്ശേരി ∙ കളിക്കുന്നതിനിടെ കിണറിന്റെ ആൾമറയ്ക്കു മുകളിലെ വലയിൽ വീണ പന്തെടുക്കാൻ ശ്രമിച്ച നാലര വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. മേലെ പൊട്ടച്ചിറ മലയിൽ താഴത്തേതിൽ സുബൈർ–ഷമീമ ദമ്പതികളുടെ ഇളയമകൻ മുഹമ്മദ് ഷാമിൽ ആണു മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. ചെമ്മൻകുഴി തബിയാൻ പ്രീ സ്കൂളിലെ എൽകെജി
ചെർപ്പുളശ്ശേരി ∙ കളിക്കുന്നതിനിടെ കിണറിന്റെ ആൾമറയ്ക്കു മുകളിലെ വലയിൽ വീണ പന്തെടുക്കാൻ ശ്രമിച്ച നാലര വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. മേലെ പൊട്ടച്ചിറ മലയിൽ താഴത്തേതിൽ സുബൈർ–ഷമീമ ദമ്പതികളുടെ ഇളയമകൻ മുഹമ്മദ് ഷാമിൽ ആണു മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. ചെമ്മൻകുഴി തബിയാൻ പ്രീ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്.
കളിക്കുന്നതിനിടെ പന്തു പൊങ്ങി സമീപത്തെ വീട്ടുമുറ്റത്തെ കിണറിനു മുകളിൽ കെട്ടിയ പഴയ വലയിൽ കുടുങ്ങി. പന്തെടുക്കാൻ മുഹമ്മദ് ഷാമിൽ ആൾമറയുടെ മുകളിലേക്ക് എത്തിവലിയുന്നതിനിടെ മൂന്നു മീറ്ററോളം വെള്ളവും 15 അടി താഴ്ചയുള്ള കിണറിലേക്കു വീഴുകയായിരുന്നു. നാട്ടുകാർ കുട്ടിയെ കിണറ്റിൽ നിന്നെടുത്ത് ആദ്യം വല്ലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീടു പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: മുഹമ്മദ് ഷിബിൻ.