കത്തിനശിച്ചത് ലക്ഷങ്ങളുടെ തേക്കു മരങ്ങൾ
കാക്കയൂർ ∙ പിട്ടുപീടികയിൽ വനം വകുപ്പിന്റെ സ്ഥലത്തെ തേക്കിൻകാട്ടിൽ തീപിടിച്ച് ലക്ഷങ്ങളുടെ തേക്കു മരങ്ങൾ കത്തിനശിച്ചു.നെന്മാറ വനം ഡിവിഷനു കീഴിൽ വരുന്നതാണു പിട്ടുപീടിക, വൃന്ദാവൻ, കാർഗിൽ പ്രദേശങ്ങൾ. ഇവിടെ ഏക്കറുകളോളം സ്ഥലത്ത് തേക്കുമരങ്ങൾ ഉണ്ട്. വണ്ണം കൂടിയതും ലക്ഷങ്ങൾ വിലമതിക്കുന്നതുമായ ഒട്ടേറെ
കാക്കയൂർ ∙ പിട്ടുപീടികയിൽ വനം വകുപ്പിന്റെ സ്ഥലത്തെ തേക്കിൻകാട്ടിൽ തീപിടിച്ച് ലക്ഷങ്ങളുടെ തേക്കു മരങ്ങൾ കത്തിനശിച്ചു.നെന്മാറ വനം ഡിവിഷനു കീഴിൽ വരുന്നതാണു പിട്ടുപീടിക, വൃന്ദാവൻ, കാർഗിൽ പ്രദേശങ്ങൾ. ഇവിടെ ഏക്കറുകളോളം സ്ഥലത്ത് തേക്കുമരങ്ങൾ ഉണ്ട്. വണ്ണം കൂടിയതും ലക്ഷങ്ങൾ വിലമതിക്കുന്നതുമായ ഒട്ടേറെ
കാക്കയൂർ ∙ പിട്ടുപീടികയിൽ വനം വകുപ്പിന്റെ സ്ഥലത്തെ തേക്കിൻകാട്ടിൽ തീപിടിച്ച് ലക്ഷങ്ങളുടെ തേക്കു മരങ്ങൾ കത്തിനശിച്ചു.നെന്മാറ വനം ഡിവിഷനു കീഴിൽ വരുന്നതാണു പിട്ടുപീടിക, വൃന്ദാവൻ, കാർഗിൽ പ്രദേശങ്ങൾ. ഇവിടെ ഏക്കറുകളോളം സ്ഥലത്ത് തേക്കുമരങ്ങൾ ഉണ്ട്. വണ്ണം കൂടിയതും ലക്ഷങ്ങൾ വിലമതിക്കുന്നതുമായ ഒട്ടേറെ
കാക്കയൂർ ∙ പിട്ടുപീടികയിൽ വനം വകുപ്പിന്റെ സ്ഥലത്തെ തേക്കിൻകാട്ടിൽ തീപിടിച്ച് ലക്ഷങ്ങളുടെ തേക്കു മരങ്ങൾ കത്തിനശിച്ചു.നെന്മാറ വനം ഡിവിഷനു കീഴിൽ വരുന്നതാണു പിട്ടുപീടിക, വൃന്ദാവൻ, കാർഗിൽ പ്രദേശങ്ങൾ. ഇവിടെ ഏക്കറുകളോളം സ്ഥലത്ത് തേക്കുമരങ്ങൾ ഉണ്ട്. വണ്ണം കൂടിയതും ലക്ഷങ്ങൾ വിലമതിക്കുന്നതുമായ ഒട്ടേറെ തേക്കുമരങ്ങൾ കൂട്ടത്തിലുണ്ട്. കൂടാതെ വണ്ണം താരതമ്യേന കുറഞ്ഞ തേക്കുകളും ഒട്ടേറെ ഉണ്ട്.
അടിക്കാടിനു തീപിടിച്ച് വളരെ കനത്തിൽ കിടക്കുന്ന ഉണങ്ങിയ ചപ്പിലകൾ ഏറെ നേരം കത്തുന്നതോടെ തേക്കുമരങ്ങളുടെ അടിഭാഗം തന്നെ കത്തിത്തീർന്ന നിലയിലാണിവിടെ. ഒരാഴ്ചയ്ക്കിടെ ഒട്ടേറെ തവണ വനത്തിൽ തീ കത്തി. നാട്ടുകാർ വിവരം അറിയിക്കുന്നതു പ്രകാരം ചിറ്റൂരിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി തീ അണച്ച് പോകുന്നുമുണ്ട്.