വന്യമൃഗങ്ങളുടെ കാൽപാട്: ഇന്നു ക്യാമറ പരിശോധിക്കും
എടത്തനാട്ടുകര∙ പൊൻപാറ റബർ തോട്ടത്തിൽ പതിഞ്ഞ വന്യമൃഗത്തിന്റെ കാൽപാടുകൾ പുലിയുടേതുതന്നെയെന്ന നിഗമനത്തിലാണ് നാട്ടുകാർ. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് പ്രദേശവാസി തോട്ടുപുറത്ത് ബക്കർ വീടിന് സമീപത്തെ റബർ തോട്ടത്തിൽ പുലികളെ കണ്ടതായി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ നാട്ടുകാരും വനംവകുപ്പ്
എടത്തനാട്ടുകര∙ പൊൻപാറ റബർ തോട്ടത്തിൽ പതിഞ്ഞ വന്യമൃഗത്തിന്റെ കാൽപാടുകൾ പുലിയുടേതുതന്നെയെന്ന നിഗമനത്തിലാണ് നാട്ടുകാർ. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് പ്രദേശവാസി തോട്ടുപുറത്ത് ബക്കർ വീടിന് സമീപത്തെ റബർ തോട്ടത്തിൽ പുലികളെ കണ്ടതായി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ നാട്ടുകാരും വനംവകുപ്പ്
എടത്തനാട്ടുകര∙ പൊൻപാറ റബർ തോട്ടത്തിൽ പതിഞ്ഞ വന്യമൃഗത്തിന്റെ കാൽപാടുകൾ പുലിയുടേതുതന്നെയെന്ന നിഗമനത്തിലാണ് നാട്ടുകാർ. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് പ്രദേശവാസി തോട്ടുപുറത്ത് ബക്കർ വീടിന് സമീപത്തെ റബർ തോട്ടത്തിൽ പുലികളെ കണ്ടതായി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ നാട്ടുകാരും വനംവകുപ്പ്
എടത്തനാട്ടുകര∙ പൊൻപാറ റബർ തോട്ടത്തിൽ പതിഞ്ഞ വന്യമൃഗത്തിന്റെ കാൽപാടുകൾ പുലിയുടേതുതന്നെയെന്ന നിഗമനത്തിലാണ് നാട്ടുകാർ. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് പ്രദേശവാസി തോട്ടുപുറത്ത് ബക്കർ വീടിന് സമീപത്തെ റബർ തോട്ടത്തിൽ പുലികളെ കണ്ടതായി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ നാട്ടുകാരും വനംവകുപ്പ് അധികൃതരും സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് കാൽപാടുകൾ കണ്ടത്.
ഒരു വലിയ മൃഗത്തിന്റെയും ചെറിയതിന്റെയും കാൽപാടുകളാണ് ചളിയിൽ പതിഞ്ഞിട്ടുള്ളത്. ഇതോടെ പ്രദേശത്ത് എത്തിയത് പുലി തന്നെയാണെന്ന ഭീതിയിലാണ് നാട്ടുകാർ കഴിയുന്നത്. പുലിയുടെ സാന്നിധ്യം തിരിച്ചറിയുന്നതിനായി വനം വകുപ്പ് മൂന്ന് ദിവസം മുൻപ് സ്ഥാപിച്ച ക്യാമറ ഇന്ന് പരിശോധിക്കും.
ഇതിൽ പുലിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടെങ്കിൽ അനുമതി കിട്ടുന്ന മുറയ്ക്ക് ഇവിടെ പുലിക്കെണി സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതർ ഉറപ്പ് നൽകിയതായി വാർഡ് അംഗം അയ്യപ്പൻ കുറൂപ്പാടത്ത് പറഞ്ഞു.