ഹെർപിസ് വൈറസ്: അട്ടപ്പാടിയിൽ കാട്ടാനക്കുട്ടി ചരിഞ്ഞു
അഗളി∙ അട്ടപ്പാടി പുതൂർ ചാളയൂരിൽ കാട്ടാനക്കുട്ടി ചരിഞ്ഞത് ഹെർപിസ് വൈറസ് ബാധമൂലമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് 2 വയസ് പ്രായമുള്ള കുട്ടിക്കൊമ്പനെ ഊരിൽനിന്നു ഒന്നര കിലോമീറ്റർ ദൂരെ ആദിവാസികളുടെ കൃഷിയിടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏതാനും ദിവസമായി പ്രദേശത്തുള്ള
അഗളി∙ അട്ടപ്പാടി പുതൂർ ചാളയൂരിൽ കാട്ടാനക്കുട്ടി ചരിഞ്ഞത് ഹെർപിസ് വൈറസ് ബാധമൂലമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് 2 വയസ് പ്രായമുള്ള കുട്ടിക്കൊമ്പനെ ഊരിൽനിന്നു ഒന്നര കിലോമീറ്റർ ദൂരെ ആദിവാസികളുടെ കൃഷിയിടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏതാനും ദിവസമായി പ്രദേശത്തുള്ള
അഗളി∙ അട്ടപ്പാടി പുതൂർ ചാളയൂരിൽ കാട്ടാനക്കുട്ടി ചരിഞ്ഞത് ഹെർപിസ് വൈറസ് ബാധമൂലമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് 2 വയസ് പ്രായമുള്ള കുട്ടിക്കൊമ്പനെ ഊരിൽനിന്നു ഒന്നര കിലോമീറ്റർ ദൂരെ ആദിവാസികളുടെ കൃഷിയിടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏതാനും ദിവസമായി പ്രദേശത്തുള്ള
അഗളി∙ അട്ടപ്പാടി പുതൂർ ചാളയൂരിൽ കാട്ടാനക്കുട്ടി ചരിഞ്ഞത് ഹെർപിസ് വൈറസ് ബാധമൂലമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് 2 വയസ് പ്രായമുള്ള കുട്ടിക്കൊമ്പനെ ഊരിൽനിന്നു ഒന്നര കിലോമീറ്റർ ദൂരെ ആദിവാസികളുടെ കൃഷിയിടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഏതാനും ദിവസമായി പ്രദേശത്തുള്ള കാട്ടാനക്കൂട്ടത്തിലെ കുട്ടിയാണിത്. അട്ടപ്പാടി വനം റേഞ്ച് ഓഫിസർ എസ്.ശ്രീജിത്, അഗളി റേഞ്ച് ഓഫിസർ സി.സുമേഷ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ എസ്.വിജയൻ, ബി.ബിനു, എം.ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി. അഗളി മൊബൈൽ ഫാം എയ്ഡ് യൂണിറ്റിലെ വെറ്ററിനറി സർജൻ ഡോ.മരിയ ലൂക്കോസിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി ജഡം സംസ്കരിച്ചു.