കാട്ടുപന്നി വീണ്ടും; ഒരു കുടുംബത്തിലെ 3 പേർക്കു പരുക്ക്
കുഴൽമന്ദം ∙ മേഖലയിൽ വീണ്ടും കാട്ടുപന്നി ആക്രമണം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്. തേങ്കുറുശ്ശി മഞ്ഞളൂർ വെട്ടുകാട്ടിൽ രത്നാകരൻ (48),ഭാര്യ രമണി (34), മകൻ ഐപിൻ ദേവ് (5) എന്നിവർക്കാണു പരുക്കേറ്റത്. ഇവർ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ പന്നിക്കോട് -
കുഴൽമന്ദം ∙ മേഖലയിൽ വീണ്ടും കാട്ടുപന്നി ആക്രമണം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്. തേങ്കുറുശ്ശി മഞ്ഞളൂർ വെട്ടുകാട്ടിൽ രത്നാകരൻ (48),ഭാര്യ രമണി (34), മകൻ ഐപിൻ ദേവ് (5) എന്നിവർക്കാണു പരുക്കേറ്റത്. ഇവർ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ പന്നിക്കോട് -
കുഴൽമന്ദം ∙ മേഖലയിൽ വീണ്ടും കാട്ടുപന്നി ആക്രമണം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്. തേങ്കുറുശ്ശി മഞ്ഞളൂർ വെട്ടുകാട്ടിൽ രത്നാകരൻ (48),ഭാര്യ രമണി (34), മകൻ ഐപിൻ ദേവ് (5) എന്നിവർക്കാണു പരുക്കേറ്റത്. ഇവർ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ പന്നിക്കോട് -
കുഴൽമന്ദം ∙ മേഖലയിൽ വീണ്ടും കാട്ടുപന്നി ആക്രമണം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്. തേങ്കുറുശ്ശി മഞ്ഞളൂർ വെട്ടുകാട്ടിൽ രത്നാകരൻ (48),ഭാര്യ രമണി (34), മകൻ ഐപിൻ ദേവ് (5) എന്നിവർക്കാണു പരുക്കേറ്റത്. ഇവർ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ പന്നിക്കോട് - കണ്ണാടി റോഡിൽ തില്ലങ്കാടിനു സമീപമാണ് അപകടമുണ്ടായത്.
നെന്മാറയിലേക്കു ബൈക്കിൽ ഇവർ പോകുമ്പോൾ പാഞ്ഞുവന്ന പന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞു രത്നാകരന്റെ ഇടതു കയ്യിലെ എല്ലു പൊട്ടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കുഴൽമന്ദം കളപ്പെട്ടി വടവടി വെള്ളപുളിക്കളത്തിൽ കൃഷ്ണന്റെ ഭാര്യ തത്തയ്ക്കും (61) പന്നിയുടെ ആക്രമണത്തിൽ കാലിനു ഗുരുതര പരുക്കേറ്റിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണു തത്ത.