തീപിടിത്തം: സുരക്ഷ ഉറപ്പാക്കി അഗ്നിരക്ഷാസേന
പാലക്കാട് ∙ കാടാങ്കോട് ശാരദാംബാൾ ക്ഷേത്രത്തിനു സമീപം ഒഴിഞ്ഞു കിടക്കുന്ന 2 ഏക്കറോളം വിസ്തൃതിയുള്ള പറമ്പിനു തീ പിടിച്ചു. പരിസരമാകെ കനത്ത പുക മൂടിക്കെട്ടിയതോടെ സമീപത്തെ വീടുകളിൽ താമസിക്കുന്നവർ പുറത്തിറങ്ങാനാകാതെ കുടുങ്ങി. ചെറിയ കുട്ടികളും ഉണ്ടായിരുന്നു. വീട്ടുകാരിൽ ചിലർക്കു ശ്വാസ തടസ്സം
പാലക്കാട് ∙ കാടാങ്കോട് ശാരദാംബാൾ ക്ഷേത്രത്തിനു സമീപം ഒഴിഞ്ഞു കിടക്കുന്ന 2 ഏക്കറോളം വിസ്തൃതിയുള്ള പറമ്പിനു തീ പിടിച്ചു. പരിസരമാകെ കനത്ത പുക മൂടിക്കെട്ടിയതോടെ സമീപത്തെ വീടുകളിൽ താമസിക്കുന്നവർ പുറത്തിറങ്ങാനാകാതെ കുടുങ്ങി. ചെറിയ കുട്ടികളും ഉണ്ടായിരുന്നു. വീട്ടുകാരിൽ ചിലർക്കു ശ്വാസ തടസ്സം
പാലക്കാട് ∙ കാടാങ്കോട് ശാരദാംബാൾ ക്ഷേത്രത്തിനു സമീപം ഒഴിഞ്ഞു കിടക്കുന്ന 2 ഏക്കറോളം വിസ്തൃതിയുള്ള പറമ്പിനു തീ പിടിച്ചു. പരിസരമാകെ കനത്ത പുക മൂടിക്കെട്ടിയതോടെ സമീപത്തെ വീടുകളിൽ താമസിക്കുന്നവർ പുറത്തിറങ്ങാനാകാതെ കുടുങ്ങി. ചെറിയ കുട്ടികളും ഉണ്ടായിരുന്നു. വീട്ടുകാരിൽ ചിലർക്കു ശ്വാസ തടസ്സം
പാലക്കാട് ∙ കാടാങ്കോട് ശാരദാംബാൾ ക്ഷേത്രത്തിനു സമീപം ഒഴിഞ്ഞു കിടക്കുന്ന 2 ഏക്കറോളം വിസ്തൃതിയുള്ള പറമ്പിനു തീ പിടിച്ചു. പരിസരമാകെ കനത്ത പുക മൂടിക്കെട്ടിയതോടെ സമീപത്തെ വീടുകളിൽ താമസിക്കുന്നവർ പുറത്തിറങ്ങാനാകാതെ കുടുങ്ങി. ചെറിയ കുട്ടികളും ഉണ്ടായിരുന്നു. വീട്ടുകാരിൽ ചിലർക്കു ശ്വാസ തടസ്സം അനുഭവപ്പെട്ടു.
പാലക്കാട്ടു നിന്ന് അഗ്നിശമന സേന എത്തി തീ കെടുത്തുന്നതിനോടൊപ്പം വേണ്ട മുൻകരുതലുമായി സമീപത്തെ വീടുകളിലെത്തി താമസക്കാരുടെ സുരക്ഷ ഉറപ്പാക്കി. ഒരു മണിക്കൂറോളം ശ്രമിച്ചാണു തീയും പുകയും കെടുത്തിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.പ്രവീൺ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി.ഐ.ഷമീർ, എൻ.എസ്.സുജിത്ത്കുമാർ, ടി.പ്രശാന്ത്, ആർ.സതീഷ്, കെ.അനുഷ എന്നിവരടങ്ങിയ സംഘമാണു രക്ഷാപ്രവർത്തനം നടത്തിയത്.