തിരക്കേറിയ പാതയിൽ അപകടക്കെണിയായി പ്രചാരണ ബോർഡുകൾ
ഏനാത്ത് ∙ വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന പ്രചാരണ ബോർഡുകൾ തിരക്കേറിയ പാതയിൽ അപകടക്കെണിയായി മാറുന്നു. എം സി റോഡിൽ ഏനാത്ത് മുതൽ അടൂർ ഹൈസ്കൂൾ ജംക്‌ഷൻ വരെ തിരക്കേറിയ കവലകൾ, ഉപ റോഡുകൾ, വട്ടം ചുറ്റി, സിഗ്നൽ പോയിന്റ് എന്നിവിടങ്ങളിലാണ് വിവിധ സംഘടനകൾ നടത്തുന്ന പരിപാടികളുടെ പ്രചാരണത്തിനായി സ്ഥാപിച്ച
ഏനാത്ത് ∙ വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന പ്രചാരണ ബോർഡുകൾ തിരക്കേറിയ പാതയിൽ അപകടക്കെണിയായി മാറുന്നു. എം സി റോഡിൽ ഏനാത്ത് മുതൽ അടൂർ ഹൈസ്കൂൾ ജംക്‌ഷൻ വരെ തിരക്കേറിയ കവലകൾ, ഉപ റോഡുകൾ, വട്ടം ചുറ്റി, സിഗ്നൽ പോയിന്റ് എന്നിവിടങ്ങളിലാണ് വിവിധ സംഘടനകൾ നടത്തുന്ന പരിപാടികളുടെ പ്രചാരണത്തിനായി സ്ഥാപിച്ച
ഏനാത്ത് ∙ വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന പ്രചാരണ ബോർഡുകൾ തിരക്കേറിയ പാതയിൽ അപകടക്കെണിയായി മാറുന്നു. എം സി റോഡിൽ ഏനാത്ത് മുതൽ അടൂർ ഹൈസ്കൂൾ ജംക്‌ഷൻ വരെ തിരക്കേറിയ കവലകൾ, ഉപ റോഡുകൾ, വട്ടം ചുറ്റി, സിഗ്നൽ പോയിന്റ് എന്നിവിടങ്ങളിലാണ് വിവിധ സംഘടനകൾ നടത്തുന്ന പരിപാടികളുടെ പ്രചാരണത്തിനായി സ്ഥാപിച്ച
ഏനാത്ത് ∙ വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന പ്രചാരണ ബോർഡുകൾ തിരക്കേറിയ പാതയിൽ അപകടക്കെണിയായി മാറുന്നു. എം സി റോഡിൽ ഏനാത്ത് മുതൽ അടൂർ ഹൈസ്കൂൾ ജംക്‌ഷൻ വരെ തിരക്കേറിയ കവലകൾ, ഉപ റോഡുകൾ, വട്ടം ചുറ്റി, സിഗ്നൽ പോയിന്റ് എന്നിവിടങ്ങളിലാണ് വിവിധ സംഘടനകൾ നടത്തുന്ന പരിപാടികളുടെ പ്രചാരണത്തിനായി സ്ഥാപിച്ച ബോർഡുകൾ അപകടങ്ങൾക്കു കാരണമാകുന്നത്.
പരിപാടികൾ കഴിഞ്ഞാലും മാസങ്ങളോളം ബോർഡുകൾ അതേ സ്ഥാനത്ത് തുടരും. വട്ടം ചുറ്റിയിൽ നിശ്ചിത സമയം ഊഴം കാത്തു നിൽക്കുന്ന വാഹനങ്ങൾക്ക് എതിരെ വരുന്ന ചെറിയ വാഹനങ്ങൾ കാണാൻ കഴിയാത്ത വിധമാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. നെല്ലിമൂട്ടിൽപ്പടിയിൽ നാലു ഭാഗത്തേക്കും വാഹനങ്ങൾ തിരിഞ്ഞു പോകുന്നിടത്താണ് കാഴ്ച മറയ്ക്കുന്ന ബോർഡുകൾ.
ഗതാഗത ഉപദേശക സമിതികളിൽ ഇത്തരം പരാതികൾ ഉയരാറുമുണ്ട്. എന്നാൽ വിവിധ രാഷട്രീയ സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ, റവന്യു, പൊലീസ്, തുടങ്ങി ബന്ധപ്പെട്ടവർ പങ്കെടുക്കുന്ന യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാവാറില്ല. ഗതാഗത ഉപദേശക സമിതി കൂടിയിട്ടും മാസങ്ങളായി.