നിലംപതിക്കാൻ തക്കം നോക്കി അങ്കണവാടിയുടെ മേൽക്കൂര
വെള്ളയിൽ ∙ കഴുക്കോലുകൾക്ക് താങ്ങാകുന്നത് തൂണുകൾ, ചാന്തോലി 108ാം നമ്പർ അങ്കണവാടിയുടെ മേൽക്കൂര ഏതു നിമിഷവും നിലംപതിച്ചേക്കാം. അടുക്കള ഭാഗത്തെ കഴുക്കോലുകൾക്കാണ് പുറമേനിന്നു ഊന്ന് നൽകിയിരിക്കുന്നത്. ഓടുകൾ ഏതു നിമിഷവും ഊർന്ന് താഴെ വീണേക്കാം. കുശിനിയിലേക്കാണ് മഴ വെള്ളം ഒലിച്ചിറങ്ങുന്നത്. ഭക്ഷണം പാകം
വെള്ളയിൽ ∙ കഴുക്കോലുകൾക്ക് താങ്ങാകുന്നത് തൂണുകൾ, ചാന്തോലി 108ാം നമ്പർ അങ്കണവാടിയുടെ മേൽക്കൂര ഏതു നിമിഷവും നിലംപതിച്ചേക്കാം. അടുക്കള ഭാഗത്തെ കഴുക്കോലുകൾക്കാണ് പുറമേനിന്നു ഊന്ന് നൽകിയിരിക്കുന്നത്. ഓടുകൾ ഏതു നിമിഷവും ഊർന്ന് താഴെ വീണേക്കാം. കുശിനിയിലേക്കാണ് മഴ വെള്ളം ഒലിച്ചിറങ്ങുന്നത്. ഭക്ഷണം പാകം
വെള്ളയിൽ ∙ കഴുക്കോലുകൾക്ക് താങ്ങാകുന്നത് തൂണുകൾ, ചാന്തോലി 108ാം നമ്പർ അങ്കണവാടിയുടെ മേൽക്കൂര ഏതു നിമിഷവും നിലംപതിച്ചേക്കാം. അടുക്കള ഭാഗത്തെ കഴുക്കോലുകൾക്കാണ് പുറമേനിന്നു ഊന്ന് നൽകിയിരിക്കുന്നത്. ഓടുകൾ ഏതു നിമിഷവും ഊർന്ന് താഴെ വീണേക്കാം. കുശിനിയിലേക്കാണ് മഴ വെള്ളം ഒലിച്ചിറങ്ങുന്നത്. ഭക്ഷണം പാകം
വെള്ളയിൽ ∙ കഴുക്കോലുകൾക്ക് താങ്ങാകുന്നത് തൂണുകൾ, ചാന്തോലി 108ാം നമ്പർ അങ്കണവാടിയുടെ മേൽക്കൂര ഏതു നിമിഷവും നിലംപതിച്ചേക്കാം. അടുക്കള ഭാഗത്തെ കഴുക്കോലുകൾക്കാണ് പുറമേനിന്നു ഊന്ന് നൽകിയിരിക്കുന്നത്. ഓടുകൾ ഏതു നിമിഷവും ഊർന്ന് താഴെ വീണേക്കാം. കുശിനിയിലേക്കാണ് മഴ വെള്ളം ഒലിച്ചിറങ്ങുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിന് വരെ ബുദ്ധിമുട്ട് ഉളവാക്കുന്നതായി ആക്ഷേപം ഉയരുന്നു. പത്ത് കുട്ടികളാണ് ഇപ്പോൾ ഇവിടെ എത്തുന്നത്.
കുരുന്നുകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമേന്നാണ് എന്നും കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. 30 ന് മുൻപായി അങ്കണവാടി സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുമെന്നും പുതിയ കെട്ടിട നിർമാണത്തിന് ഫണ്ടുകൾ ലഭ്യമാക്കുന്നതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായും കൊറ്റനാട് പഞ്ചായത്ത് അംഗം കെ.ജി. സനൽകുമാർ പറഞ്ഞു.