തോട്ടത്തിലെ കാടും പടലും തെളിച്ചെത്തിയപ്പോൾ കണ്ടത് പെരുമ്പാമ്പിനെ; ചാക്കിലാക്കി വനം വകുപ്പിന്റെ ദ്രുതകർമ സേന
ഇട്ടിയപ്പാറ ∙ റബർ തോട്ടത്തിലെ കാടും പടലും തെളിച്ചെത്തിയപ്പോൾ സ്ത്രീ തൊഴിലാളികൾ കണ്ടത് പെരുമ്പാമ്പിനെ. വനം വകുപ്പിന്റെ ദ്രുതകർമ സേനയെത്തി പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. ഐത്തല മങ്കുഴി മുക്കിനു സമീപം മൂഴിയിൽ പുരയിടത്തിൽ കാട് തെളിക്കാനെത്തിയതായിരുന്നു തൊഴിലാളികൾ. പടൽ
ഇട്ടിയപ്പാറ ∙ റബർ തോട്ടത്തിലെ കാടും പടലും തെളിച്ചെത്തിയപ്പോൾ സ്ത്രീ തൊഴിലാളികൾ കണ്ടത് പെരുമ്പാമ്പിനെ. വനം വകുപ്പിന്റെ ദ്രുതകർമ സേനയെത്തി പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. ഐത്തല മങ്കുഴി മുക്കിനു സമീപം മൂഴിയിൽ പുരയിടത്തിൽ കാട് തെളിക്കാനെത്തിയതായിരുന്നു തൊഴിലാളികൾ. പടൽ
ഇട്ടിയപ്പാറ ∙ റബർ തോട്ടത്തിലെ കാടും പടലും തെളിച്ചെത്തിയപ്പോൾ സ്ത്രീ തൊഴിലാളികൾ കണ്ടത് പെരുമ്പാമ്പിനെ. വനം വകുപ്പിന്റെ ദ്രുതകർമ സേനയെത്തി പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. ഐത്തല മങ്കുഴി മുക്കിനു സമീപം മൂഴിയിൽ പുരയിടത്തിൽ കാട് തെളിക്കാനെത്തിയതായിരുന്നു തൊഴിലാളികൾ. പടൽ
ഇട്ടിയപ്പാറ ∙ റബർ തോട്ടത്തിലെ കാടും പടലും തെളിച്ചെത്തിയപ്പോൾ സ്ത്രീ തൊഴിലാളികൾ കണ്ടത് പെരുമ്പാമ്പിനെ. വനം വകുപ്പിന്റെ ദ്രുതകർമ സേനയെത്തി പാമ്പിനെ പിടികൂടി.ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം.ഐത്തല മങ്കുഴി മുക്കിനു സമീപം മൂഴിയിൽ പുരയിടത്തിൽ കാട് തെളിക്കാനെത്തിയതായിരുന്നു തൊഴിലാളികൾ.പടൽ തെളിച്ചെത്തിയപ്പോഴാണ് അടിയിൽ പാമ്പിനെ കണ്ടത്. ഇതോടെ സമീപവാസികളൊക്കെ ഓടിക്കൂടി. തുടർന്ന് ദ്രുതകർമ സേനയെ വിവരം അറിയിക്കുകയായിരുന്നു.
സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി.കെ.രമേശിന്റെ നേതൃത്വത്തിൽ ബിഎഫ്ഒമാരായ എ.എസ്.നിഥിൻ, രാജേഷ് പിള്ള, എം.എസ്.ഫിറോസ്ഖാൻ എന്നിവരെത്തിയാണ് കാടിനടിയിൽ നിന്ന് പാമ്പിനെ പിടികൂടിയത്.പിന്നീട് ചാക്കിലാക്കി സേനയുടെ ഓഫിസിൽ എത്തിച്ചു. വനത്തിൽ തുറന്നു വിടും.