റാന്നി ∙ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് ചൂടേറിയ ചർ‌ച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയതാണ് റാന്നി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ബിജെപി, സിപിഎം പിന്തുണയോടെ കേരള കോൺഗ്രസിലെ (എം) ശോഭാ ചാർലി പ്രസിഡന്റായത് ആരോപണ പ്രത്യാരോപണങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നിട്ടും അവരും കേരള കോൺഗ്രസ് (എം)

റാന്നി ∙ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് ചൂടേറിയ ചർ‌ച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയതാണ് റാന്നി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ബിജെപി, സിപിഎം പിന്തുണയോടെ കേരള കോൺഗ്രസിലെ (എം) ശോഭാ ചാർലി പ്രസിഡന്റായത് ആരോപണ പ്രത്യാരോപണങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നിട്ടും അവരും കേരള കോൺഗ്രസ് (എം)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് ചൂടേറിയ ചർ‌ച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയതാണ് റാന്നി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ബിജെപി, സിപിഎം പിന്തുണയോടെ കേരള കോൺഗ്രസിലെ (എം) ശോഭാ ചാർലി പ്രസിഡന്റായത് ആരോപണ പ്രത്യാരോപണങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നിട്ടും അവരും കേരള കോൺഗ്രസ് (എം)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് ചൂടേറിയ ചർ‌ച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയതാണ് റാന്നി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ബിജെപി, സിപിഎം പിന്തുണയോടെ കേരള കോൺഗ്രസിലെ (എം) ശോഭാ ചാർലി പ്രസിഡന്റായത് ആരോപണ പ്രത്യാരോപണങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നിട്ടും അവരും കേരള കോൺഗ്രസ് (എം) നേതൃത്വവും രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നില്ല. കോൺഗ്രസ്, സ്വതന്ത്രാംഗങ്ങൾ ചേർന്ന് നൽകിയ രണ്ടാമത്തെ അവിശ്വാസത്തെ അഭിമുഖീകരിക്കാതെയാണ് ശോഭാ ചാർലി സ്ഥാനം രാജിവച്ചത്. വിവാദത്തിൽ നിന്ന് ഒഴിവാകാൻ എൽഡിഎഫ് നേതൃത്വം നിർദേശിച്ചപ്പോൾ കേരള കോൺഗ്രസ് (എം) നേതൃത്വം സമ്മതിക്കുകയായിരുന്നു.

ശോഭാ ചാർലിയും ബിജെപി നേതൃത്വവും ചേർന്നുണ്ടാക്കിയ ധാരണ പ്രകാരമാണ് അവരെ പ്രസിഡന്റാക്കിയത്. വിവാദം ചൂടു പിടിച്ചപ്പോൾ ഇരുകൂട്ടരും ചേർന്ന് ഒപ്പിട്ട മുദ്രപ്പത്രം പുറത്തു വിട്ടിരുന്നു. ഇതിൽ കേരള കോൺഗ്രസിന്റെ (എം) പരിപാടികളിൽ പങ്കെടുക്കില്ലെന്നും ബിജെപി നിർദേശ പ്രകാരം പ്രവർത്തിക്കുമെന്നാണ് പറഞ്ഞിരുന്നത്.ഇതോടെ സിപിഎം വെട്ടിലായെങ്കിലും പാർട്ടിയും എൽഡിഎഫും നിർദേശിച്ചിട്ടും അവർ രാജിവയ്ക്കുന്നില്ലെന്നു പറഞ്ഞാണ് നേതൃത്വം പിടിച്ചു നിന്നത്. പ്രസിഡന്റായ ശേഷവും കേരള കോൺഗ്രസ് (എം) നേതൃത്വവുമായി ചേർന്നു പ്രവർത്തിക്കുകയായിരുന്നു അവർ. ശോഭാ ചാർലിയുടെ രാജിയോടെ സിപിഎമ്മിനും  ബിജെപിക്കും ആരോപണങ്ങൾ ഒഴി‍ഞ്ഞു കിട്ടി.