പത്തനംതിട്ട ∙ മഞ്ഞുപെയ്യുന്ന രാത്രിയുടെ സൗന്ദര്യം ഇരട്ടിയാക്കി വർണ മനോഹരമായ ക്രിസ്മസ് ട്രീകൾ മിന്നിത്തിളങ്ങുന്നു. ഡിസംബറായതോടെ ഗ്രാമങ്ങളിലടക്കം കച്ചവട സ്ഥാപനങ്ങളിൽ ട്രീകൾ വിൽപനയ്ക്കായി തയാറാക്കിക്കഴിഞ്ഞു. പിരമിഡിന്റെ ആകൃതിയിൽ വിവിധ വലുപ്പത്തിലും വിലയിലുമുള്ളവ ലഭ്യമാണ്.പച്ചനിറത്തിലുള്ളവയാണ് ഏറെയും.

പത്തനംതിട്ട ∙ മഞ്ഞുപെയ്യുന്ന രാത്രിയുടെ സൗന്ദര്യം ഇരട്ടിയാക്കി വർണ മനോഹരമായ ക്രിസ്മസ് ട്രീകൾ മിന്നിത്തിളങ്ങുന്നു. ഡിസംബറായതോടെ ഗ്രാമങ്ങളിലടക്കം കച്ചവട സ്ഥാപനങ്ങളിൽ ട്രീകൾ വിൽപനയ്ക്കായി തയാറാക്കിക്കഴിഞ്ഞു. പിരമിഡിന്റെ ആകൃതിയിൽ വിവിധ വലുപ്പത്തിലും വിലയിലുമുള്ളവ ലഭ്യമാണ്.പച്ചനിറത്തിലുള്ളവയാണ് ഏറെയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ മഞ്ഞുപെയ്യുന്ന രാത്രിയുടെ സൗന്ദര്യം ഇരട്ടിയാക്കി വർണ മനോഹരമായ ക്രിസ്മസ് ട്രീകൾ മിന്നിത്തിളങ്ങുന്നു. ഡിസംബറായതോടെ ഗ്രാമങ്ങളിലടക്കം കച്ചവട സ്ഥാപനങ്ങളിൽ ട്രീകൾ വിൽപനയ്ക്കായി തയാറാക്കിക്കഴിഞ്ഞു. പിരമിഡിന്റെ ആകൃതിയിൽ വിവിധ വലുപ്പത്തിലും വിലയിലുമുള്ളവ ലഭ്യമാണ്.പച്ചനിറത്തിലുള്ളവയാണ് ഏറെയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ മഞ്ഞുപെയ്യുന്ന രാത്രിയുടെ സൗന്ദര്യം ഇരട്ടിയാക്കി വർണ മനോഹരമായ ക്രിസ്മസ് ട്രീകൾ മിന്നിത്തിളങ്ങുന്നു. ഡിസംബറായതോടെ ഗ്രാമങ്ങളിലടക്കം കച്ചവട സ്ഥാപനങ്ങളിൽ ട്രീകൾ വിൽപനയ്ക്കായി തയാറാക്കിക്കഴിഞ്ഞു. പിരമിഡിന്റെ ആകൃതിയിൽ വിവിധ വലുപ്പത്തിലും വിലയിലുമുള്ളവ ലഭ്യമാണ്.പച്ചനിറത്തിലുള്ളവയാണ് ഏറെയും. പൈൻ മരത്തിന്റെ ഇല പോലെയുള്ളവ വെള്ളനിറത്തിലും വാങ്ങാൻ കിട്ടും. 300 രൂപ മുതൽ മുകളിലേക്കു വിലയുള്ളതും ഒരടി മുതൽ 8 അടി വരെ നീളമുള്ളതുമായ ക്രിസ്മസ് ട്രീകളും വിപണിയിലുണ്ട്.

 ഇനി വീടുകളിലും സ്ഥാപനങ്ങളിലും ട്രീകൾ ഒരുക്കുന്ന തിരക്കിലാകും. ക്രിസ്മസ് രാത്രിയിൽ ദേവാലയങ്ങളിലും ട്രീ സ്ഥാപിക്കും.ഇവയിൽ ബലൂണുകളും പലനിറങ്ങളിലുള്ള ബോളുകളും ചെറിയ നക്ഷത്രങ്ങളും ആശംസാകാർഡുകളും സമ്മാനപ്പൊതികളുമെല്ലാം കെട്ടിത്തൂക്കും. വിവിധ നിറങ്ങളിൽ മിന്നിത്തിളങ്ങുന്ന എൽഇഡി ലൈറ്റുകൾ കൂടിയാകുമ്പോൾ ട്രീ ഒരുക്കുന്നത് പൂർത്തിയാകും. കടകളിൽ നിന്നു വാങ്ങാതെ വീടുകളിൽ തന്നെ ട്രീ നിർമിക്കുന്നവരുണ്ട്. ഇതിനുള്ള സാധനങ്ങളെല്ലാം വാങ്ങാൻ കിട്ടുകയും ചെയ്യും.