യാത്രക്കാരിയെ രാത്രി വഴിമധ്യേ ഇറക്കിവിട്ട സംഭവം: സ്വകാര്യ ബസ് കസ്റ്റഡിയിൽ
പത്തനംതിട്ട ∙ രാത്രി യാത്രക്കാരിയെ വഴിമധ്യേ ഇറക്കിവിട്ട സംഭവത്തിൽ മോട്ടർ വാഹന വകുപ്പ് സ്വകാര്യ ബസ് കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ട-വീയപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഇന്നലെ ഉച്ചയോടെ പത്തനംതിട്ട സ്റ്റാൻഡിൽനിന്ന് പിടികൂടിയത്. പന്തളത്തുനിന്നു പത്തനംതിട്ടയ്ക്ക് ടിക്കറ്റെടുത്ത നരിയാപുരം
പത്തനംതിട്ട ∙ രാത്രി യാത്രക്കാരിയെ വഴിമധ്യേ ഇറക്കിവിട്ട സംഭവത്തിൽ മോട്ടർ വാഹന വകുപ്പ് സ്വകാര്യ ബസ് കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ട-വീയപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഇന്നലെ ഉച്ചയോടെ പത്തനംതിട്ട സ്റ്റാൻഡിൽനിന്ന് പിടികൂടിയത്. പന്തളത്തുനിന്നു പത്തനംതിട്ടയ്ക്ക് ടിക്കറ്റെടുത്ത നരിയാപുരം
പത്തനംതിട്ട ∙ രാത്രി യാത്രക്കാരിയെ വഴിമധ്യേ ഇറക്കിവിട്ട സംഭവത്തിൽ മോട്ടർ വാഹന വകുപ്പ് സ്വകാര്യ ബസ് കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ട-വീയപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഇന്നലെ ഉച്ചയോടെ പത്തനംതിട്ട സ്റ്റാൻഡിൽനിന്ന് പിടികൂടിയത്. പന്തളത്തുനിന്നു പത്തനംതിട്ടയ്ക്ക് ടിക്കറ്റെടുത്ത നരിയാപുരം
പത്തനംതിട്ട ∙ രാത്രി യാത്രക്കാരിയെ വഴിമധ്യേ ഇറക്കിവിട്ട സംഭവത്തിൽ മോട്ടർ വാഹന വകുപ്പ് സ്വകാര്യ ബസ് കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ട-വീയപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഇന്നലെ ഉച്ചയോടെ പത്തനംതിട്ട സ്റ്റാൻഡിൽനിന്ന് പിടികൂടിയത്.പന്തളത്തുനിന്നു പത്തനംതിട്ടയ്ക്ക് ടിക്കറ്റെടുത്ത നരിയാപുരം സ്വദേശിനിയെ സ്റ്റാൻഡിൽ എത്തിക്കാതെ സ്റ്റേഡിയം ജംക്‌ഷനും സെന്റ് പീറ്റേഴ്സ് ജംക്‌ഷനും ഇടയിലുള്ള പെട്രോൾ പമ്പിന് സമീപത്ത് ഇറക്കിവിട്ടതായാണ് പരാതി. കഴിഞ്ഞ വ്യാഴം രാത്രി 7.45ന് ആണ് സംഭവം.
ബസിൽ മറ്റു യാത്രക്കാർ ഇല്ലാത്തതിനാൽ പെട്രോൾ പമ്പിന് സമീപം ട്രിപ്പ് അവസാനിപ്പിക്കുകയായിരുന്നു. രാത്രി മറ്റ് വാഹനങ്ങൾ കിട്ടാൻ പ്രയാസമാണെന്ന് പറഞ്ഞ യാത്രക്കാരിയോട് ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയതായും പരാതിയുണ്ട്. കസ്റ്റഡിയിൽ എടുത്ത ബസിന്റെ ഡ്രൈവറുടെ ലൈസൻസ് മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബസ് ഉടമ, ഡ്രൈവർ, പരാതിക്കാരി എന്നിവരോട് ആർടിഒ ഓഫിസിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു.