വയറപ്പുഴ കടവിലെ നടപ്പാലം തകർന്നു
പന്തളം ∙ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവനാളുകളിൽ അച്ചൻകോവിലാറിന്റെ മറുകരയിൽ നിന്നെത്തുന്നവർക്കായി തയാറാക്കിയ താൽക്കാലിക നടപ്പാലം കുത്തൊഴുക്കിൽ തകർന്നു. ഇന്നലെ പുലർച്ചെയോടെയാണ് സംഭവം. കഴിഞ്ഞ രാത്രി പെയ്ത ശക്തമായ മഴയിൽ ആറ്റിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നിരുന്നു. ആറ്റിലൂടെ ഒഴുകിയെത്തിയ പന ഇടിച്ചതും പാലം
പന്തളം ∙ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവനാളുകളിൽ അച്ചൻകോവിലാറിന്റെ മറുകരയിൽ നിന്നെത്തുന്നവർക്കായി തയാറാക്കിയ താൽക്കാലിക നടപ്പാലം കുത്തൊഴുക്കിൽ തകർന്നു. ഇന്നലെ പുലർച്ചെയോടെയാണ് സംഭവം. കഴിഞ്ഞ രാത്രി പെയ്ത ശക്തമായ മഴയിൽ ആറ്റിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നിരുന്നു. ആറ്റിലൂടെ ഒഴുകിയെത്തിയ പന ഇടിച്ചതും പാലം
പന്തളം ∙ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവനാളുകളിൽ അച്ചൻകോവിലാറിന്റെ മറുകരയിൽ നിന്നെത്തുന്നവർക്കായി തയാറാക്കിയ താൽക്കാലിക നടപ്പാലം കുത്തൊഴുക്കിൽ തകർന്നു. ഇന്നലെ പുലർച്ചെയോടെയാണ് സംഭവം. കഴിഞ്ഞ രാത്രി പെയ്ത ശക്തമായ മഴയിൽ ആറ്റിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നിരുന്നു. ആറ്റിലൂടെ ഒഴുകിയെത്തിയ പന ഇടിച്ചതും പാലം
പന്തളം ∙ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവനാളുകളിൽ അച്ചൻകോവിലാറിന്റെ മറുകരയിൽ നിന്നെത്തുന്നവർക്കായി തയാറാക്കിയ താൽക്കാലിക നടപ്പാലം കുത്തൊഴുക്കിൽ തകർന്നു. ഇന്നലെ പുലർച്ചെയോടെയാണ് സംഭവം. കഴിഞ്ഞ രാത്രി പെയ്ത ശക്തമായ മഴയിൽ ആറ്റിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നിരുന്നു. ആറ്റിലൂടെ ഒഴുകിയെത്തിയ പന ഇടിച്ചതും പാലം തകരാൻ കാരണമായി.
ഇന്നലെ അഴിച്ചുമാറ്റാനിരിക്കെയാണ് പുലർച്ചെ പാലം തകർന്നത്. മഹാദേവാ ഹിന്ദുസേവാ സമിതി, ഞെട്ടൂർ പ്രാദേശിക സഭ, സേവാഭാരതി എന്നിവയുടെ നേതൃത്വത്തിൽ അൻപതോളം പേരുടെ ശ്രമഫലമായാണ് നടപ്പാലം നിർമിച്ചത്. ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ചു സ്റ്റീൽ പൈപ്പുകളും കാറ്റാടിക്കഴകളും ഉപയോഗിച്ചായിരുന്നു നിർമാണം.
മാന്തുക, ഞെട്ടൂർ, പനങ്ങാട്, പുന്തല ഭാഗങ്ങളിലുള്ളവർക്ക് ക്ഷേത്രത്തിലെത്താൻ നടപ്പാലം ഉപകരിച്ചിരുന്നു. 12 വർഷം മുൻപ് പ്രഖ്യാപിക്കപ്പെട്ട വയറപ്പുഴ പാലം പദ്ധതി നടപ്പാകാത്തതാണ് നടപ്പാലത്തെ എല്ലാ വർഷവും ആശ്രയിക്കാൻ കാരണം. 9.35 കോടി രൂപ ചെലവഴിച്ചുള്ള പാലത്തിന്റെ നിർമാണോദ്ഘാടനം കഴിഞ്ഞെങ്കിലും ജോലികൾ മന്ദഗതിയിലാണ്.