തിരുവനന്തപുരം∙ ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞനായ പ്രഫ. അകിറ മിയാവാക്കി വികസിപ്പിച്ചെടുത്ത വന നിർമാണ മാതൃക അനുസരിച്ച് തലസ്ഥാനത്തെ കനകക്കുന്നിൽ നട്ടുപിടിപ്പിച്ച മിയാവാക്കി കാടുകൾക്ക് ഒരു വയസ്സ്. കഴിഞ്ഞ ജനുവരി 2 നു മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് 120 ഇനങ്ങളിലെ 426 ചെടികൾ അഞ്ചുസെന്റിൽ നട്ടു

തിരുവനന്തപുരം∙ ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞനായ പ്രഫ. അകിറ മിയാവാക്കി വികസിപ്പിച്ചെടുത്ത വന നിർമാണ മാതൃക അനുസരിച്ച് തലസ്ഥാനത്തെ കനകക്കുന്നിൽ നട്ടുപിടിപ്പിച്ച മിയാവാക്കി കാടുകൾക്ക് ഒരു വയസ്സ്. കഴിഞ്ഞ ജനുവരി 2 നു മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് 120 ഇനങ്ങളിലെ 426 ചെടികൾ അഞ്ചുസെന്റിൽ നട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞനായ പ്രഫ. അകിറ മിയാവാക്കി വികസിപ്പിച്ചെടുത്ത വന നിർമാണ മാതൃക അനുസരിച്ച് തലസ്ഥാനത്തെ കനകക്കുന്നിൽ നട്ടുപിടിപ്പിച്ച മിയാവാക്കി കാടുകൾക്ക് ഒരു വയസ്സ്. കഴിഞ്ഞ ജനുവരി 2 നു മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് 120 ഇനങ്ങളിലെ 426 ചെടികൾ അഞ്ചുസെന്റിൽ നട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙   ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞനായ പ്രഫ. അകിറ മിയാവാക്കി വികസിപ്പിച്ചെടുത്ത വന നിർമാണ മാതൃക അനുസരിച്ച്  തലസ്ഥാനത്തെ കനകക്കുന്നിൽ നട്ടുപിടിപ്പിച്ച മിയാവാക്കി കാടുകൾക്ക് ഒരു വയസ്സ്. കഴിഞ്ഞ ജനുവരി 2 നു മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്  120 ഇനങ്ങളിലെ  426 ചെടികൾ അഞ്ചുസെന്റിൽ നട്ടു പിടിപ്പിച്ചത്.  പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനു കാടുകളുടെ ആവശ്യകത  മനസിലാക്കി   വിനോദ സഞ്ചാര വകുപ്പിനായി നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻസ് ഫൗണ്ടേഷൻ, ഇൻവീസ് മൾട്ടി മീഡിയ പ്രൈ. മി, കൾചർ ഷോപ്പി പ്രൈ.  ഓർഗാനിക് കേരള മിഷൻ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങൾ സാമൂഹിക  ഉത്തരവാദിത്ത പരിപാടിയുടെ ഭാഗമായാണ്  ഈ മാത‍ൃകാ സൂക്ഷ്മ വനം നിർമിച്ചത്. 

ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന സസ്യങ്ങൾ മാത്രം നട്ടു വളർത്തണമെന്നതാണ് മിയാവാക്കിയ രീതിയുടെ അടിസ്ഥാന തത്വം.  എന്നാൽ ഇവിടെ 10% ശതമാനം അധിനിവേശ സസ്യങ്ങളുമുണ്ട്. പക്ഷികൾക്ക് ഭക്ഷണത്തിനും മറ്റുമായാണ് അങ്ങനെ ചെയ്തിരിക്കുന്നത് .  ജൈവ മിശ്രിതത്തിലാണ് ഇവ നട്ടത്. പിന്നീടു വളമോ കീടനാശിനികളോ ഉപയോഗിച്ചിട്ടില്ല. താന്നി, ആര്യവേപ്പ്, രാമച്ചം, നൊച്ചി, നീർമാതളം, എല്ലൂറ്റിപ്പച്ച, പലകപ്പയ്യാനി, വയ്യാങ്കഥ, അരയാൽ , പേരാൽ , ചമത, അശോകം എന്നിവയാണ് ഇവിടെ നട്ടു വളർത്തിയ സസ്യങ്ങൾ.