ഇന്ത്യയുടെ പാൽക്കാരന്റെ മകൾക്ക് ആദരം...
തിരുവനന്തപുരം∙ അച്ഛന്റെ ഓർമകൾ പങ്കുവച്ചു മകൾ. ഇന്ത്യയുടെ പാൽക്കാരൻ എന്ന പേരിൽ വിഖ്യാതനായ ഡോ. വർഗീസ് കുര്യന്റെ മകൾ നിർമല കുര്യനെ ക്ഷീരവികസന വകുപ്പിന്റെ ക്ഷീരസംഗമ വേദിയിൽ ആദരിച്ചു. ക്ഷീര കർഷകരുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണവും ഉന്നമനവും ആയിരിക്കണം സർക്കാരുകളുടെ ലക്ഷ്യമെന്നു പിതാവ്
തിരുവനന്തപുരം∙ അച്ഛന്റെ ഓർമകൾ പങ്കുവച്ചു മകൾ. ഇന്ത്യയുടെ പാൽക്കാരൻ എന്ന പേരിൽ വിഖ്യാതനായ ഡോ. വർഗീസ് കുര്യന്റെ മകൾ നിർമല കുര്യനെ ക്ഷീരവികസന വകുപ്പിന്റെ ക്ഷീരസംഗമ വേദിയിൽ ആദരിച്ചു. ക്ഷീര കർഷകരുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണവും ഉന്നമനവും ആയിരിക്കണം സർക്കാരുകളുടെ ലക്ഷ്യമെന്നു പിതാവ്
തിരുവനന്തപുരം∙ അച്ഛന്റെ ഓർമകൾ പങ്കുവച്ചു മകൾ. ഇന്ത്യയുടെ പാൽക്കാരൻ എന്ന പേരിൽ വിഖ്യാതനായ ഡോ. വർഗീസ് കുര്യന്റെ മകൾ നിർമല കുര്യനെ ക്ഷീരവികസന വകുപ്പിന്റെ ക്ഷീരസംഗമ വേദിയിൽ ആദരിച്ചു. ക്ഷീര കർഷകരുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണവും ഉന്നമനവും ആയിരിക്കണം സർക്കാരുകളുടെ ലക്ഷ്യമെന്നു പിതാവ്
തിരുവനന്തപുരം∙ അച്ഛന്റെ ഓർമകൾ പങ്കുവച്ചു മകൾ. ഇന്ത്യയുടെ പാൽക്കാരൻ എന്ന പേരിൽ വിഖ്യാതനായ ഡോ. വർഗീസ് കുര്യന്റെ മകൾ നിർമല കുര്യനെ ക്ഷീരവികസന വകുപ്പിന്റെ ക്ഷീരസംഗമ വേദിയിൽ ആദരിച്ചു. ക്ഷീര കർഷകരുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണവും ഉന്നമനവും ആയിരിക്കണം സർക്കാരുകളുടെ ലക്ഷ്യമെന്നു പിതാവ് ആവർത്തിച്ചു പറഞ്ഞിരുന്നതായി അവർ ഓർമിച്ചു.
പിതാവിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഏറ്റവുമാദ്യം മനസ്സിൽ ഓർമ വരുന്നത് അദ്ദേഹത്തിന്റെ ഒട്ടും പിഴയ്ക്കാത്ത നർമബോധമാണ്. അന്നത്തെ രാഷ്ട്രീയ നേതാക്കളെ ഒത്തൊരുമിച്ച് കൊണ്ടുപോകുന്നതിനു സഹായിച്ചതു പിതാവിന്റെ ഈ കഴിവായിരുന്നുവെന്നും നിർമല പറഞ്ഞു.
തൃശൂർ ജില്ലയോടു നിർമലയ്ക്കു വൈകാരികമായ അടുപ്പമുണ്ട്. അമ്മയുടെ വീട് തൃശ്ശൂരിലുള്ള ചെമ്പൂക്കാവിലാണ്. അച്ഛന്റെ അമ്മാവനായ ജോൺ മത്തായിയുടെ പേരിലുള്ള അരണാട്ടുകരയിലെ ജോൺ മത്തായി സെന്റർ അവരുടെ മനസ്സിൽ നല്ലൊരു ഓർമയായി നിൽക്കുന്നുണ്ട്. മന്ത്രി ഇ.ചന്ദ്രശേഖരൻ ചടങ്ങിൽ നിർമലയെ ആദരിച്ചു.