നെയ്യാറ്റിൻകര ∙ പെരുമ്പഴുതൂരിൽ വ്യാജവാറ്റു സംഘം യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. തലയ്ക്കു പരുക്കേറ്റ പെരുമ്പഴുതൂർ സുജിത് ഭവനിൽ സുജിത്തിനെ (29) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാജമദ്യ നിർമിച്ചു വിൽപന നടത്തിയതു സംബന്ധിച്ചു പൊലീസിൽ വിവരം നൽകിയതാണ് പ്രകോപനമെന്നു കരുതുന്നതായി ബന്ധുക്കൾ.

നെയ്യാറ്റിൻകര ∙ പെരുമ്പഴുതൂരിൽ വ്യാജവാറ്റു സംഘം യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. തലയ്ക്കു പരുക്കേറ്റ പെരുമ്പഴുതൂർ സുജിത് ഭവനിൽ സുജിത്തിനെ (29) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാജമദ്യ നിർമിച്ചു വിൽപന നടത്തിയതു സംബന്ധിച്ചു പൊലീസിൽ വിവരം നൽകിയതാണ് പ്രകോപനമെന്നു കരുതുന്നതായി ബന്ധുക്കൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യാറ്റിൻകര ∙ പെരുമ്പഴുതൂരിൽ വ്യാജവാറ്റു സംഘം യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. തലയ്ക്കു പരുക്കേറ്റ പെരുമ്പഴുതൂർ സുജിത് ഭവനിൽ സുജിത്തിനെ (29) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാജമദ്യ നിർമിച്ചു വിൽപന നടത്തിയതു സംബന്ധിച്ചു പൊലീസിൽ വിവരം നൽകിയതാണ് പ്രകോപനമെന്നു കരുതുന്നതായി ബന്ധുക്കൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യാറ്റിൻകര ∙ പെരുമ്പഴുതൂരിൽ വ്യാജവാറ്റു സംഘം യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. തലയ്ക്കു പരുക്കേറ്റ പെരുമ്പഴുതൂർ സുജിത് ഭവനിൽ സുജിത്തിനെ (29) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാജമദ്യ നിർമിച്ചു വിൽപന നടത്തിയതു സംബന്ധിച്ചു പൊലീസിൽ വിവരം നൽകിയതാണ് പ്രകോപനമെന്നു കരുതുന്നതായി ബന്ധുക്കൾ. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. വീട്ടിൽ നിന്നും വിളിച്ചിറക്കിയാണ് സുജിത്തിനെ ആക്രമിച്ചത്. പരുക്കേറ്റ സുജിത്തിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും അനുവദിച്ചില്ലെന്നു ബന്ധുക്കൾ പറഞ്ഞു.

പിന്നീട് നെയ്യാറ്റിൻകര പൊലീസ് എത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. ആദ്യം ജനറൽ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. തലയിൽ തുന്നിക്കെട്ടുണ്ട്. നിരീക്ഷണത്തിലാണെന്നു ഡോക്ടർമാർ അറിയിച്ചു. പെരുമ്പഴുതൂരിൽ വ്യാജമദ്യ വിൽപന സംഘങ്ങളും കഞ്ചാവ് മാഫിയയും സജീവമാണ്. കഞ്ചാവ് വിൽപന, ഉപയോഗം സംബന്ധിച്ച് ഒട്ടേറെ കേസുകൾ എക്സൈസും റജിസ്റ്റർ ചെയ്തിട്ടുണ്ട്. മദ്യ – കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ട് വൻ ഗുണ്ടാ സംഘവും ഇവിടെയുള്ളതായി പൊലീസിനു വിവരം ലഭിച്ചു.