തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്
വെള്ളറട∙ തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. ചിലമ്പറ കട്ടോട് കിഴക്കിൻകര വീട്ടിൽ കമൽരാജിന്റെ ഭാര്യ സുശീല(60)യ്ക്കാണ് പരുക്കേറ്റത്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആര്യങ്കോട് ഗ്രാമപ്പഞ്ചായത്തിലെ ചിലമ്പറവാർഡിൽ ശനിയാഴ്ച ഉച്ചയ്ക്ക് 1.45ന്
വെള്ളറട∙ തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. ചിലമ്പറ കട്ടോട് കിഴക്കിൻകര വീട്ടിൽ കമൽരാജിന്റെ ഭാര്യ സുശീല(60)യ്ക്കാണ് പരുക്കേറ്റത്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആര്യങ്കോട് ഗ്രാമപ്പഞ്ചായത്തിലെ ചിലമ്പറവാർഡിൽ ശനിയാഴ്ച ഉച്ചയ്ക്ക് 1.45ന്
വെള്ളറട∙ തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. ചിലമ്പറ കട്ടോട് കിഴക്കിൻകര വീട്ടിൽ കമൽരാജിന്റെ ഭാര്യ സുശീല(60)യ്ക്കാണ് പരുക്കേറ്റത്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആര്യങ്കോട് ഗ്രാമപ്പഞ്ചായത്തിലെ ചിലമ്പറവാർഡിൽ ശനിയാഴ്ച ഉച്ചയ്ക്ക് 1.45ന്
വെള്ളറട∙ തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. ചിലമ്പറ കട്ടോട് കിഴക്കിൻകര വീട്ടിൽ കമൽരാജിന്റെ ഭാര്യ സുശീല(60)യ്ക്കാണ് പരുക്കേറ്റത്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആര്യങ്കോട് ഗ്രാമപ്പഞ്ചായത്തിലെ ചിലമ്പറവാർഡിൽ ശനിയാഴ്ച ഉച്ചയ്ക്ക് 1.45ന് ആയിരുന്നു സംഭവം. കാടുകയറിയ സ്ഥലത്ത് പണിചെയ്യുന്നതിനിടെ പെട്ടെന്ന് പന്നി ചാടിവന്ന് ആക്രമിക്കുകയായിരുന്നു.
ശരീരത്തിൽ മുറിവുകളും എല്ലുകൾക്ക് ഒടിവും ഉണ്ടായി. കാടുമായി ഏറെ അകലമുള്ള നാട്ടിൽ കാട്ടുപന്നികളുടെ സാന്നിധ്യം ഗ്രാമീണരിൽ ഭീതിഉയർത്തുകയാണ്. കൂട്ടമായെത്തി തമ്പടിച്ചിരിക്കുന്ന പന്നിക്കൂട്ടം പ്രദേശത്ത് വ്യാപകമായി കൃഷിനാശം ഉണ്ടാക്കുകയാണെന്ന് കർഷകർ പറയുന്നു. വന്യമൃഗമെന്ന പരിഗണനയുള്ളതിനാൽ ഇവയെ നേരിടാൻ കർഷകർ ഭയക്കുകയാണ്.