മഴനിന്നിട്ടും മാറാതെ ദുരിതം; വീടുകൾ തകർന്നു
നെടുമങ്ങാട്∙കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ വീടിന്റെ ഒരുഭാഗം ഇടിഞ്ഞു.വീട്ടിലുണ്ടായിരുന്ന കിടപ്പുരോഗി ഉൾപ്പെടെയുള്ളവരെ മറ്റൊരു വീട്ടിലേക്കു മാറ്റി. അരുവിക്കര വെള്ളൂർക്കോണം പള്ളിക്കു സമീപം സുര ഭവനിൽ സുരേന്ദ്രന്റെ വീടാണു തകർന്നത്. കാലപ്പഴക്കമുള്ള വീട് മൺകട്ട കൊണ്ട് നിർമിച്ചതായിരുന്നു. നെടുമങ്ങാട്
നെടുമങ്ങാട്∙കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ വീടിന്റെ ഒരുഭാഗം ഇടിഞ്ഞു.വീട്ടിലുണ്ടായിരുന്ന കിടപ്പുരോഗി ഉൾപ്പെടെയുള്ളവരെ മറ്റൊരു വീട്ടിലേക്കു മാറ്റി. അരുവിക്കര വെള്ളൂർക്കോണം പള്ളിക്കു സമീപം സുര ഭവനിൽ സുരേന്ദ്രന്റെ വീടാണു തകർന്നത്. കാലപ്പഴക്കമുള്ള വീട് മൺകട്ട കൊണ്ട് നിർമിച്ചതായിരുന്നു. നെടുമങ്ങാട്
നെടുമങ്ങാട്∙കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ വീടിന്റെ ഒരുഭാഗം ഇടിഞ്ഞു.വീട്ടിലുണ്ടായിരുന്ന കിടപ്പുരോഗി ഉൾപ്പെടെയുള്ളവരെ മറ്റൊരു വീട്ടിലേക്കു മാറ്റി. അരുവിക്കര വെള്ളൂർക്കോണം പള്ളിക്കു സമീപം സുര ഭവനിൽ സുരേന്ദ്രന്റെ വീടാണു തകർന്നത്. കാലപ്പഴക്കമുള്ള വീട് മൺകട്ട കൊണ്ട് നിർമിച്ചതായിരുന്നു. നെടുമങ്ങാട്
നെടുമങ്ങാട്∙കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ വീടിന്റെ ഒരുഭാഗം ഇടിഞ്ഞു.വീട്ടിലുണ്ടായിരുന്ന കിടപ്പുരോഗി ഉൾപ്പെടെയുള്ളവരെ മറ്റൊരു വീട്ടിലേക്കു മാറ്റി. അരുവിക്കര വെള്ളൂർക്കോണം പള്ളിക്കു സമീപം സുര ഭവനിൽ സുരേന്ദ്രന്റെ വീടാണു തകർന്നത്. കാലപ്പഴക്കമുള്ള വീട് മൺകട്ട കൊണ്ട് നിർമിച്ചതായിരുന്നു. നെടുമങ്ങാട് തഹസിൽദാർ അനിൽകുമാർ എത്തിയാണ് സുരേന്ദ്രൻ, ഭാര്യ മഞ്ജു, മഞ്ജുവിന്റെ പിതാവും കിടപ്പുരോഗിയുമായ കുട്ടപ്പൻ എന്നിവരെ സമീപത്തെ ബന്ധു വീട്ടിലേക്കു മാറ്റിയത്. ഏറെ കാലപ്പഴക്കമുള്ള ചെറിയ വീട് ആയതിനാൽ അറ്റകുറ്റ പണി സാധ്യമാവില്ലെന്ന് തഹസിൽദാർ പറഞ്ഞു.
അടുക്കളയുടെ ഭാഗം തകർന്നു
കോവളം∙ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ പെരിങ്ങമ്മല പണ്ടാരവിളാകത്ത് പ്രഭാകരന്റെ ഷീറ്റ് മേഞ്ഞ വീടിന്റെ അടുക്കളയുടെ ഭാഗം തകർന്നു. കിടപ്പു രോഗിയായ പ്രഭാകരനും ഭാര്യയും മകളും സംഭവ സമയം വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് അംഗം എസ്. മനോജ് സംഭവ സ്ഥലം സന്ദർശിച്ചു.