പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 83 പവൻ ആഭരണം കവർന്നു
നാഗർകോവിൽ∙ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 83 പവൻ ആഭരണം കവർന്നു. നാഗർകോവിൽ കോട്ടാർ വടലിവിള സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ ആണ്ഡേശ്വരന്റെ വീട്ടിലാണ് സംഭവം. ആണ്ഡേശ്വരനും കുടുംബവും ചെന്നൈയിൽ പഠിച്ചുവരുന്ന മകനെ കാണുന്നതിനായി കഴിഞ്ഞ 24ന് പോയിരുന്നു. ആണ്ഡേശ്വരന്റെ വീട്ടിൽ വളർത്തുന്ന
നാഗർകോവിൽ∙ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 83 പവൻ ആഭരണം കവർന്നു. നാഗർകോവിൽ കോട്ടാർ വടലിവിള സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ ആണ്ഡേശ്വരന്റെ വീട്ടിലാണ് സംഭവം. ആണ്ഡേശ്വരനും കുടുംബവും ചെന്നൈയിൽ പഠിച്ചുവരുന്ന മകനെ കാണുന്നതിനായി കഴിഞ്ഞ 24ന് പോയിരുന്നു. ആണ്ഡേശ്വരന്റെ വീട്ടിൽ വളർത്തുന്ന
നാഗർകോവിൽ∙ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 83 പവൻ ആഭരണം കവർന്നു. നാഗർകോവിൽ കോട്ടാർ വടലിവിള സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ ആണ്ഡേശ്വരന്റെ വീട്ടിലാണ് സംഭവം. ആണ്ഡേശ്വരനും കുടുംബവും ചെന്നൈയിൽ പഠിച്ചുവരുന്ന മകനെ കാണുന്നതിനായി കഴിഞ്ഞ 24ന് പോയിരുന്നു. ആണ്ഡേശ്വരന്റെ വീട്ടിൽ വളർത്തുന്ന
നാഗർകോവിൽ∙ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 83 പവൻ ആഭരണം കവർന്നു. നാഗർകോവിൽ കോട്ടാർ വടലിവിള സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ ആണ്ഡേശ്വരന്റെ വീട്ടിലാണ് സംഭവം. ആണ്ഡേശ്വരനും കുടുംബവും ചെന്നൈയിൽ പഠിച്ചുവരുന്ന മകനെ കാണുന്നതിനായി കഴിഞ്ഞ 24ന് പോയിരുന്നു. ആണ്ഡേശ്വരന്റെ വീട്ടിൽ വളർത്തുന്ന നായയ്ക്ക് ഭക്ഷണം നൽകുന്നതിനായി എത്തിയ അയൽവാസിയാണ് വീട്ടിന്റെ പിൻവാതിൽ തുറന്നു കിടക്കുന്നതായി കണ്ടത്.
വിവരം അറിഞ്ഞ് ചെന്നൈയിൽ നിന്നെത്തിയ ആണ്ഡേശ്വരൻ വീട്ടിനുള്ളിൽ പോയി നോക്കിയപ്പോഴാണ് അലമാരി തകർത്ത് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണം മറ്റും വെള്ളി നിർമിത വസ്തുക്കൾ മോഷണം പോയതായി കണ്ടെത്തിയത്. വീടിന് മുന്നിലുള്ള സിസിടിവിയിലെ ഹാർഡ് ഡിസ്ക്കും മോഷ്ടിക്കപ്പെട്ടിരുന്നു. പൊലീസ് അന്വേഷണം നടത്തിവരുന്നു.