തിരുവനന്തപുരം∙ എൻഡോസൾഫാൻ ദുരന്തം ബാധിച്ച കാസർകോടിനു വേണ്ടി ദയാബായി നടത്തുന്ന സമരം നീതിയുടെ പക്ഷത്തു നിന്നാണെന്നു ഗ്രീൻ നൊബേൽ ജേതാവ് പ്രഫുല്ല സാമന്തറായ് പറഞ്ഞു. സർക്കാർ ഇടപെട്ട് ആവശ്യങ്ങൾ അംഗീകരിച്ച് ദയാബായിയുടെ നിരാഹാരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എയിംസിനായി പരിഗണിക്കുന്ന

തിരുവനന്തപുരം∙ എൻഡോസൾഫാൻ ദുരന്തം ബാധിച്ച കാസർകോടിനു വേണ്ടി ദയാബായി നടത്തുന്ന സമരം നീതിയുടെ പക്ഷത്തു നിന്നാണെന്നു ഗ്രീൻ നൊബേൽ ജേതാവ് പ്രഫുല്ല സാമന്തറായ് പറഞ്ഞു. സർക്കാർ ഇടപെട്ട് ആവശ്യങ്ങൾ അംഗീകരിച്ച് ദയാബായിയുടെ നിരാഹാരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എയിംസിനായി പരിഗണിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എൻഡോസൾഫാൻ ദുരന്തം ബാധിച്ച കാസർകോടിനു വേണ്ടി ദയാബായി നടത്തുന്ന സമരം നീതിയുടെ പക്ഷത്തു നിന്നാണെന്നു ഗ്രീൻ നൊബേൽ ജേതാവ് പ്രഫുല്ല സാമന്തറായ് പറഞ്ഞു. സർക്കാർ ഇടപെട്ട് ആവശ്യങ്ങൾ അംഗീകരിച്ച് ദയാബായിയുടെ നിരാഹാരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എയിംസിനായി പരിഗണിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എൻഡോസൾഫാൻ ദുരന്തം ബാധിച്ച കാസർകോടിനു വേണ്ടി ദയാബായി നടത്തുന്ന സമരം നീതിയുടെ പക്ഷത്തു നിന്നാണെന്നു ഗ്രീൻ നൊബേൽ ജേതാവ് പ്രഫുല്ല സാമന്തറായ് പറഞ്ഞു. സർക്കാർ ഇടപെട്ട് ആവശ്യങ്ങൾ അംഗീകരിച്ച് ദയാബായിയുടെ നിരാഹാരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ കൂടി പരിഗണിക്കുക, ജില്ലയിലെ 5 ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിത ബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സാ ക്യാംപ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ രണ്ടാം ദിവസത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രണ്ടാം ദിവസത്തെ സമരം ഫാ. ബേബി ചാലിൽ ഉദ്ഘാടനം ചെയ്തു. എസ്. മിനി, എം.സുൽഫത്ത്. ജോൺ പെരുവന്താനം, ഡി.വിജയൻ , സാജൻ വേളൂർ, താജുദ്ദീൻ പടിഞ്ഞാറ്, എ.കെ. രമ, ജോണിക്കുട്ടി, ജോസ് ചാലക്കുടി എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT