തിരുവനന്തപുരം∙ സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 5 ദിവസം പിന്നിട്ടു. മുൻ എംഎൽഎ ജോസഫ് എം. പുതുശേരി അഞ്ചാം ദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ചികിത്സ കിട്ടാതെ കാസർകോട് ഇനി ഒരു ജീവനും നഷ്ടമാകാൻ ഇടവരരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എയിംസിനായി

തിരുവനന്തപുരം∙ സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 5 ദിവസം പിന്നിട്ടു. മുൻ എംഎൽഎ ജോസഫ് എം. പുതുശേരി അഞ്ചാം ദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ചികിത്സ കിട്ടാതെ കാസർകോട് ഇനി ഒരു ജീവനും നഷ്ടമാകാൻ ഇടവരരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എയിംസിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 5 ദിവസം പിന്നിട്ടു. മുൻ എംഎൽഎ ജോസഫ് എം. പുതുശേരി അഞ്ചാം ദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ചികിത്സ കിട്ടാതെ കാസർകോട് ഇനി ഒരു ജീവനും നഷ്ടമാകാൻ ഇടവരരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എയിംസിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 5 ദിവസം പിന്നിട്ടു. മുൻ എംഎൽഎ ജോസഫ് എം. പുതുശേരി അഞ്ചാം ദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ചികിത്സ കിട്ടാതെ കാസർകോട് ഇനി ഒരു ജീവനും നഷ്ടമാകാൻ ഇടവരരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ കൂടി പരിഗണിക്കുക, ജില്ലയിലെ 5 ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിത ബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സാ ക്യാംപ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 

ദയാബായിയെ പൊലീസ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ അവിടെ നിന്നു വീണ്ടും സമരമുഖത്ത് എത്തുകയായിരുന്നു. എൻഡോസൾഫാൻ വിഷം കാസർകോട് ഉണ്ടാക്കിയ ദുരിതങ്ങൾക്ക് പൂർണ പരിഹാരം കാണാനാകില്ലെങ്കിലും ആവശ്യമായ ചികിത്സ കൊടുക്കാൻ സർക്കാരിനു സാധിക്കുമെന്നിരിക്കെ ദയാബായിയെ പോലെ ഒരു വ്യക്തിത്വത്തെ നിരാഹാര സമരത്തിലേക്ക് കൊണ്ടെത്തിച്ച നടപടി ശരിയായില്ലെന്നു മുൻമന്ത്രി ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. മിർസാദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ്, എ.ഇ.സാബിറ, ബാബുരാജ്, ശ്രീജ ഹരി, ജാസിം കണ്ടൽ, ആരിഫ മുഹമ്മദ്, അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ, കൃപ പെരുമ്പാവൂർ എന്നിവർ പ്രസംഗിച്ചു.