തിരുവനന്തപുരം∙ സംസ്ഥാനത്തെ ഏറ്റവു നീളമേറിയ നാലുവരി എലിവേറ്റഡ് ഹൈവേയുടെ നിർമാണം കഴക്കൂട്ടത്ത് പൂർത്തിയാക്കിയത് ദേശീയപാത അതോറിറ്റി. നിർമാണച്ചെലവായ 200 കോടി രൂപ ചെലവിട്ടതും ദേശീയപാത അതോറിറ്റി തന്നെ . സംസ്ഥാനത്തെ ഏറ്റവും വലിയ 2 വരി എലിവേറ്റഡ് ഹൈവേ ആലപ്പുഴ ബൈപാസിലാണ്. (3.2 കി.മീ) കഴക്കൂട്ടം പാതയുടെ മുകൾ

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഏറ്റവു നീളമേറിയ നാലുവരി എലിവേറ്റഡ് ഹൈവേയുടെ നിർമാണം കഴക്കൂട്ടത്ത് പൂർത്തിയാക്കിയത് ദേശീയപാത അതോറിറ്റി. നിർമാണച്ചെലവായ 200 കോടി രൂപ ചെലവിട്ടതും ദേശീയപാത അതോറിറ്റി തന്നെ . സംസ്ഥാനത്തെ ഏറ്റവും വലിയ 2 വരി എലിവേറ്റഡ് ഹൈവേ ആലപ്പുഴ ബൈപാസിലാണ്. (3.2 കി.മീ) കഴക്കൂട്ടം പാതയുടെ മുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഏറ്റവു നീളമേറിയ നാലുവരി എലിവേറ്റഡ് ഹൈവേയുടെ നിർമാണം കഴക്കൂട്ടത്ത് പൂർത്തിയാക്കിയത് ദേശീയപാത അതോറിറ്റി. നിർമാണച്ചെലവായ 200 കോടി രൂപ ചെലവിട്ടതും ദേശീയപാത അതോറിറ്റി തന്നെ . സംസ്ഥാനത്തെ ഏറ്റവും വലിയ 2 വരി എലിവേറ്റഡ് ഹൈവേ ആലപ്പുഴ ബൈപാസിലാണ്. (3.2 കി.മീ) കഴക്കൂട്ടം പാതയുടെ മുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഏറ്റവു നീളമേറിയ നാലുവരി എലിവേറ്റഡ് ഹൈവേയുടെ  നിർമാണം കഴക്കൂട്ടത്ത് പൂർത്തിയാക്കിയത് ദേശീയപാത അതോറിറ്റി. നിർമാണച്ചെലവായ 200 കോടി രൂപ ചെലവിട്ടതും ദേശീയപാത അതോറിറ്റി തന്നെ .  സംസ്ഥാനത്തെ ഏറ്റവും വലിയ 2 വരി എലിവേറ്റഡ് ഹൈവേ ആലപ്പുഴ ബൈപാസിലാണ്.  (3.2 കി.മീ) കഴക്കൂട്ടം പാതയുടെ മുകൾ ഭാഗത്തും താഴെയുമായി 220 ലൈറ്റുകളാണ് പ്രകാശം പരത്തുന്നത്.

കുരുക്ക് പഴങ്കഥ ആകുമെന്നു പ്രതീക്ഷ

ADVERTISEMENT

കഴക്കൂട്ടം∙ എലിവേറ്റഡ് ഹൈവേ സഞ്ചാരത്തിനായി തുറന്നതോടെ കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാവുമെന്നു പ്രതീക്ഷ. എന്നാൽ. കാൽനട യാത്രക്കാരുടെ ദുരിതം ഇപ്പോഴും തുടരുകയാണ്. സിഎസ്ഐ മിഷൻ ആശുപത്രി മുതൽ കഴക്കൂട്ടം ടൗൺ വരെ ഒരു കിലോമീറ്റർ ദൂരത്തിൽ സർവീസ് റോഡിന്റെ ഇരു വശങ്ങളിലും കോൺക്രീറ്റ് സ്ലാബുകൾ ഇട്ടത് കാൽനടയ്ക്ക് തടസ്സം സൃഷ്ടിക്കുകയാണ്. പലയിടത്തും ഒരടി പൊക്കത്തിലാണ് സ്ലാബുകൾ ഇട്ടിരിക്കുന്നത്.

കാൽനട യാത്രക്കാർ കയറിപ്പറ്റിയാൽ തന്നെ 20 മീറ്റർ ചെല്ലുമ്പോൾ വീണ്ടും ഒരടി താഴെ ഇറങ്ങണം 10 മീറ്റർ മുന്നോട്ട് പോയാൽ വീണ്ടും ഒരടി മുകളിൽ കയറണം. ഇതാണ് അവസ്ഥ. ഇതുകാരണം യാത്രക്കാർ സർവീസ് റോഡിലൂടെയാണ് നടക്കുന്നത്. ഇത് അപകട സാധ്യത വർധിപ്പിക്കും. കൂടാതെ സ്ലാബുകൾ ഇട്ടതിലെ അപാകത മൂലം പല ഭാഗത്തും കുഴികളും രൂപപ്പെട്ടിട്ടുണ്ട്.  കാൽ വഴുതിയാൽ  കോൺക്രീറ്റ് ഓടയിൽ വീഴും. ഇൗ അവസ്ഥയ്ക്ക് പരിഹാരം വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT

പാത തീരുന്നി‌ടത്ത് കുരുക്ക് പഴയപടി 

കഴക്കൂട്ടം∙ എലിവേറ്റഡ് ഹൈവേ തുറന്നതോടെ കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിനു പരിഹാരം ആയെങ്കിലും പാത അവസാനിക്കുന്ന സിഎസ്ഐ മിഷൻ ആശുപത്രി മുതൽ പള്ളിപ്പുറം വരെയുള്ള ഭാഗങ്ങളിൽ വാഹനക്കുരുക്ക് രൂക്ഷം.   മേൽപാലത്തിലൂടെയും അടിപ്പാതയിലൂടെയും എത്തുന്ന വാഹനങ്ങൾ പാത അവസാനിക്കുന്ന സിഎസ്ഐ മിഷൻ ആശുപത്രിക്കു സമീപം എത്തുമ്പോൾ പഴയ രണ്ടു വരി പാതയിൽ ആണ് സംഗമിക്കുന്നത്.

ADVERTISEMENT

അവിടെ നിന്നും പള്ളിപ്പുറം വരെയുള്ള ഗതാഗതക്കുരുക്ക് ഇപ്പോൾ രൂക്ഷമായിട്ടുണ്ട്. അതേ സമയം ദേശീയ പാത നാലുവരിപ്പാത ആക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്. അതിന്റെ ഭാഗമായി ദേശീയ പാതയിൽ മംഗലപുരം വരെയുള്ള ഭാഗത്ത് മരങ്ങൾ മുറിച്ചു മാറ്റി പാത വികസിപ്പിക്കാനുള്ള ജോലികൾ നടക്കുകയാണ്.‌ ആലുംമൂട് മുതൽ ദേശീയ പാത കൈയ്യേറി വഴി വാണിഭം നടത്തുന്നവരെ മാറ്റി സർവീസ് റോഡു നിർമിക്കുന്നതോടെ ഇൗ ഭാഗത്ത് ഗതാഗതക്കുരുക്കിന് താൽക്കാലികമായ ശമനം ഉണ്ടാകും.