പീഡനം: സിഐയുടെ ഭാര്യയ്ക്കും മകൾക്കും എതിരെ ദേഹോപദ്രവത്തിന് കേസ്
നെടുമങ്ങാട്∙പീഡനക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന സിഐ എ.വി.സൈജുവിന്റെ ഭാര്യയ്ക്കും മകൾക്കും എതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു. പീഡനത്തിന് ഇരയായ യുവതിയെ ദേഹോപദ്രവം ഏൽപിച്ചു എന്ന പരാതിയിലാണ് ഇവരെ പ്രതികളാക്കി കേസ് എടുത്തിരിക്കുന്നത്. സിഐയുടെ വീട്ടിൽ പരാതി പറയാൻ എത്തിയപ്പോൾ ഇരയെ ആക്രമിച്ചെന്നാണ് പരാതി.
നെടുമങ്ങാട്∙പീഡനക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന സിഐ എ.വി.സൈജുവിന്റെ ഭാര്യയ്ക്കും മകൾക്കും എതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു. പീഡനത്തിന് ഇരയായ യുവതിയെ ദേഹോപദ്രവം ഏൽപിച്ചു എന്ന പരാതിയിലാണ് ഇവരെ പ്രതികളാക്കി കേസ് എടുത്തിരിക്കുന്നത്. സിഐയുടെ വീട്ടിൽ പരാതി പറയാൻ എത്തിയപ്പോൾ ഇരയെ ആക്രമിച്ചെന്നാണ് പരാതി.
നെടുമങ്ങാട്∙പീഡനക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന സിഐ എ.വി.സൈജുവിന്റെ ഭാര്യയ്ക്കും മകൾക്കും എതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു. പീഡനത്തിന് ഇരയായ യുവതിയെ ദേഹോപദ്രവം ഏൽപിച്ചു എന്ന പരാതിയിലാണ് ഇവരെ പ്രതികളാക്കി കേസ് എടുത്തിരിക്കുന്നത്. സിഐയുടെ വീട്ടിൽ പരാതി പറയാൻ എത്തിയപ്പോൾ ഇരയെ ആക്രമിച്ചെന്നാണ് പരാതി.
നെടുമങ്ങാട്∙പീഡനക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന സിഐ എ.വി.സൈജുവിന്റെ ഭാര്യയ്ക്കും മകൾക്കും എതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു. പീഡനത്തിന് ഇരയായ യുവതിയെ ദേഹോപദ്രവം ഏൽപിച്ചു എന്ന പരാതിയിലാണ് ഇവരെ പ്രതികളാക്കി കേസ് എടുത്തിരിക്കുന്നത്. സിഐയുടെ വീട്ടിൽ പരാതി പറയാൻ എത്തിയപ്പോൾ ഇരയെ ആക്രമിച്ചെന്നാണ് പരാതി. അതേസമയം ബലാത്സംഗ കേസിൽ സസ്പെൻഷനിലുള്ള സിഐ ഇപ്പോഴും ഒളിവിലാണ്.
ബലാത്സംഗ കേസിൽ ജാമ്യം നേടാൻ കൃത്രിമ രേഖ ഉണ്ടാക്കിയ ഇൻസ്പെക്ടറെ മൂന്ന് ദിവസം മുൻപ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ മുൻ ഇൻസ്പെക്ടറായിരുന്ന എ.വി.സൈജുവിനെ വ്യാജ രേഖ ഉണ്ടാക്കാൻ സഹായിച്ച സ്റ്റേഷനിലെ റൈറ്റർ പ്രദീപിന് എതിരെയും നടപടി എടുത്തിട്ടുണ്ട്. സൈജുവിന് എതിരെ ഒരു വനിതാ ഡോക്ടർ നൽകിയ പരാതിയിലാണ് ബലാൽസംഗത്തിന് ആദ്യം കേസെടുത്തിരുന്നത്. പരാതിക്കാരിക്ക് പണം കടം നൽകിയിരുന്നുവെന്നും, ഇത് തിരികെ ചോദിച്ചപ്പോഴുള്ള പ്രതികാരമാണ് കേസിന് പിന്നിലെന്നും വരുത്തി തീർക്കാനാണ് വ്യാജ രേഖയുണ്ടാക്കിയത്.