സ്ത്രീകളെ കയ്യേറ്റം ചെയ്ത ശേഷം മുങ്ങി; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
വിതുര∙ മക്കി സ്വദേശിനികളായ സ്ത്രീകളെ കയ്യേറ്റം ചെയ്ത കേസിൽ പ്രതിയായ ശേഷം ഒളിവിൽ പോയതിനെ തുടർന്നു കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മരുതാമല മക്കി വട്ടക്കുഴി മുകളിൽ തടത്തരികത്തു വീട്ടിൽ അജയൻ(കൊച്ചു കുട്ടൻ– 38) അറസ്റ്റിൽ. ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാളെ 2020 ൽ ആണു പിടികിട്ടാപ്പുള്ളിയായി
വിതുര∙ മക്കി സ്വദേശിനികളായ സ്ത്രീകളെ കയ്യേറ്റം ചെയ്ത കേസിൽ പ്രതിയായ ശേഷം ഒളിവിൽ പോയതിനെ തുടർന്നു കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മരുതാമല മക്കി വട്ടക്കുഴി മുകളിൽ തടത്തരികത്തു വീട്ടിൽ അജയൻ(കൊച്ചു കുട്ടൻ– 38) അറസ്റ്റിൽ. ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാളെ 2020 ൽ ആണു പിടികിട്ടാപ്പുള്ളിയായി
വിതുര∙ മക്കി സ്വദേശിനികളായ സ്ത്രീകളെ കയ്യേറ്റം ചെയ്ത കേസിൽ പ്രതിയായ ശേഷം ഒളിവിൽ പോയതിനെ തുടർന്നു കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മരുതാമല മക്കി വട്ടക്കുഴി മുകളിൽ തടത്തരികത്തു വീട്ടിൽ അജയൻ(കൊച്ചു കുട്ടൻ– 38) അറസ്റ്റിൽ. ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാളെ 2020 ൽ ആണു പിടികിട്ടാപ്പുള്ളിയായി
വിതുര∙ മക്കി സ്വദേശിനികളായ സ്ത്രീകളെ കയ്യേറ്റം ചെയ്ത കേസിൽ പ്രതിയായ ശേഷം ഒളിവിൽ പോയതിനെ തുടർന്നു കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മരുതാമല മക്കി വട്ടക്കുഴി മുകളിൽ തടത്തരികത്തു വീട്ടിൽ അജയൻ(കൊച്ചു കുട്ടൻ– 38) അറസ്റ്റിൽ. ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാളെ 2020 ൽ ആണു പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മലയിൻകീഴ് ശാന്തംമൂലയിൽ ഇയാൾ താമസിച്ചു വരികയാണെന്നു വിവരം ലഭിച്ചിരുന്നു. വിതുര ഇൻസ്പെക്ടർ അജയ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. മുൻപു പത്തനംതിട്ട ഭാഗത്തും താമസിച്ചിരുന്നു. അന്നു പൊലീസ് പിടിയിലാകും മുൻപ് മുങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.