വെഞ്ഞാറമൂട്∙ വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ ജംക്‌ഷനു സമീപം താമസിക്കുന്ന അസം സ്വദേശിനി റീന മഹറ (30) ആണ് ഞായർ വൈകിട്ട് 3ന് വീട്ടിൽ പെൺകുഞ്ഞിനു ജന്മം നൽകിയത്. പ്രസവവേദന തുടങ്ങിയപ്പോൾ ആശുപത്രിയിലേക്കു

വെഞ്ഞാറമൂട്∙ വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ ജംക്‌ഷനു സമീപം താമസിക്കുന്ന അസം സ്വദേശിനി റീന മഹറ (30) ആണ് ഞായർ വൈകിട്ട് 3ന് വീട്ടിൽ പെൺകുഞ്ഞിനു ജന്മം നൽകിയത്. പ്രസവവേദന തുടങ്ങിയപ്പോൾ ആശുപത്രിയിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെഞ്ഞാറമൂട്∙ വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ ജംക്‌ഷനു സമീപം താമസിക്കുന്ന അസം സ്വദേശിനി റീന മഹറ (30) ആണ് ഞായർ വൈകിട്ട് 3ന് വീട്ടിൽ പെൺകുഞ്ഞിനു ജന്മം നൽകിയത്. പ്രസവവേദന തുടങ്ങിയപ്പോൾ ആശുപത്രിയിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെഞ്ഞാറമൂട്∙ വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ ജംക്‌ഷനു സമീപം താമസിക്കുന്ന അസം സ്വദേശിനി റീന മഹറ (30) ആണ് ഞായർ വൈകിട്ട് 3ന് വീട്ടിൽ പെൺകുഞ്ഞിനു ജന്മം നൽകിയത്. പ്രസവവേദന തുടങ്ങിയപ്പോൾ ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.

വീട്ടുകാർ സമീപത്തെ വീട്ടിൽ വിവരം അറിയിച്ചു. തുടർന്ന് കനിവ് 108ന്റെ സേവനം തേടി. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് ബി. സുജിത്ത്, എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ വി.ആർ. വിവേക് എന്നിവർ സ്ഥലത്തെത്തി. അമ്മയ്ക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നൽകി ആംബുലൻസിലേക്കു മാറ്റി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.