കുരുക്കിന്റെ തുടക്കം കോളജിൽ; തുണച്ചും തഴഞ്ഞും സിബിഐ
തൃശൂർ ∙ കുന്നംകുളം വെള്ളറക്കാട്ടു മകന്റെ പേരിൽ തുടങ്ങിയ തേജസ് എൻജിനീയറിങ് കോളജിന് എഐസിടിഇ അനുമതി നേടിയതു വഴിവിട്ടാണെന്നു പറഞ്ഞ് 2009 ൽ സിബിഐ തമ്പിയെ തേടിയെത്തിയിരുന്നു. തമ്പി ചെയർമാനായ ഫൗണ്ടേഷന്റെ ഭരണത്തിലുള്ള മറ്റൊരു കോളജിനെതിരെയും ആരോപണമുയർന്നു. സ്ഥല, കെട്ടിട സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും വ്യാജ
തൃശൂർ ∙ കുന്നംകുളം വെള്ളറക്കാട്ടു മകന്റെ പേരിൽ തുടങ്ങിയ തേജസ് എൻജിനീയറിങ് കോളജിന് എഐസിടിഇ അനുമതി നേടിയതു വഴിവിട്ടാണെന്നു പറഞ്ഞ് 2009 ൽ സിബിഐ തമ്പിയെ തേടിയെത്തിയിരുന്നു. തമ്പി ചെയർമാനായ ഫൗണ്ടേഷന്റെ ഭരണത്തിലുള്ള മറ്റൊരു കോളജിനെതിരെയും ആരോപണമുയർന്നു. സ്ഥല, കെട്ടിട സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും വ്യാജ
തൃശൂർ ∙ കുന്നംകുളം വെള്ളറക്കാട്ടു മകന്റെ പേരിൽ തുടങ്ങിയ തേജസ് എൻജിനീയറിങ് കോളജിന് എഐസിടിഇ അനുമതി നേടിയതു വഴിവിട്ടാണെന്നു പറഞ്ഞ് 2009 ൽ സിബിഐ തമ്പിയെ തേടിയെത്തിയിരുന്നു. തമ്പി ചെയർമാനായ ഫൗണ്ടേഷന്റെ ഭരണത്തിലുള്ള മറ്റൊരു കോളജിനെതിരെയും ആരോപണമുയർന്നു. സ്ഥല, കെട്ടിട സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും വ്യാജ
തൃശൂർ ∙ കുന്നംകുളം വെള്ളറക്കാട്ടു മകന്റെ പേരിൽ തുടങ്ങിയ തേജസ് എൻജിനീയറിങ് കോളജിന് എഐസിടിഇ അനുമതി നേടിയതു വഴിവിട്ടാണെന്നു പറഞ്ഞ് 2009 ൽ സിബിഐ തമ്പിയെ തേടിയെത്തിയിരുന്നു. തമ്പി ചെയർമാനായ ഫൗണ്ടേഷന്റെ ഭരണത്തിലുള്ള മറ്റൊരു കോളജിനെതിരെയും ആരോപണമുയർന്നു. സ്ഥല, കെട്ടിട സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും വ്യാജ സത്യവാങ്മൂലം നൽകി അനുമതി തരപ്പെടുത്തിയെന്നായിരുന്നു പരാതി. എഐസിടിഇ സൗത്ത് വെസ്റ്റ് റീജൻ ഡയറക്ടർ മഞ്ജു സിങ് അടക്കമുള്ളവർ പ്രതികളായി.
തമ്പിയുടെ ഓഫിസ് സിബിഐ റെയ്ഡ് ചെയ്തു. മഞ്ജു സിങ്ങിനു വൻതുക കോഴ കൊടുത്തതിന്റെ രേഖകൾ കിട്ടിയതായും പറഞ്ഞു. തെളിവുകളില്ലെന്നു പറഞ്ഞ് സിബിഐ അന്വേഷണം അവസാനിപ്പിക്കുന്നതാണു പിന്നീട് കണ്ടത്. എന്നാൽ 2017 ജനുവരിയിൽ ഈ കേസ് സിബിഐ വീണ്ടും തുറന്നു. മുൻപു ചില സുപ്രധാന ‘കാര്യങ്ങൾ’ അന്വേഷിക്കാതെ വിട്ടെന്നു പറഞ്ഞായിരുന്നു പുനരന്വേഷണം. ഇന്ത്യയിലും ഗൾഫിലുമായി ഒന്നിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്പിയുടെ ഉടമസ്ഥതയിലുണ്ട്.